സൗദിയിൽ സ്വദേശിവൽക്കരണം ശക്‌തമാകുന്നു

By Staff Reporter, Malabar News
saudi-news
Ajwa Travels

റിയാദ്: സൗദിയില്‍ സ്വദേശിവൽക്കരണം ശക്‌തമാക്കുന്നു. മലയാളികളെ അടക്കം ബാധിക്കുന്ന 8 തൊഴില്‍ മേഖലയിലാണ് വീണ്ടും സ്വദേശിവൽക്കരണം കൊണ്ടു വന്നിട്ടുള്ളത്. അടുത്ത സെപ്‌റ്റംബര്‍ 23 മുതല്‍ സ്വദേശിവൽക്കരണം പ്രാബല്യത്തില്‍ വരും. മലയാളികളടക്കമുള്ള വിദേശികള്‍ ജോലിചെയ്യുന്ന സൗദിയിലെ വിനോദ മേഖലയിലാണ് പുതുതായി സ്വദേശിവൽക്കരണം കൊണ്ടുവന്നിട്ടുള്ളത്.

അടുത്ത സെപ്‌റ്റംബര്‍ 23 മുതല്‍ സ്വദേശിവൽക്കരണം പ്രാബല്യത്തില്‍ വരും. മലയാളികളടക്കമുള്ള വിദേശികള്‍ ജോലിചെയ്യുന്ന സൗദിയിലെ വിനോദ മേഖലയിലാണ് പുതുതായി സ്വദേശിവൽക്കരണം കൊണ്ടുവന്നിട്ടുള്ളത്. 8 തൊഴില്‍മേഖലകൂടി സൗദിവൽക്കരിക്കുന്നതായി സൗദി മാനവവിഭവശേഷി സാമൂഹിക മന്ത്രാലയമാണ് ഉത്തരവിട്ടിട്ടുള്ളത്.

വിനോദ സിറ്റി, മാളുകള്‍ എന്നിവിടങ്ങളിലെ തൊഴില്‍ 70 ശതമാനമാണ് സൗദിവൽക്കരിച്ചിട്ടുള്ളത്. മാനവശേഷി വിഭവ മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹിയാണ് ഇത് അറിയിച്ചത്. ബ്രാഞ്ച് മാനേജര്‍, ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍, ഡിപ്പാര്‍ട്ട്മെന്റ് സൂപ്പര്‍വൈസര്‍, അസിസിസ്‌റ്റന്റ് ബ്രാഞ്ച് മാനേജര്‍, കാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍, കസ്‌റ്റമര്‍ സര്‍വീസ്, സെയില്‍സ് സ്‌പെഷ്യലിസ്‌റ്റ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്‌റ്റ് എന്നിവയാണ് സ്വദേശിവൽക്കരിച്ച 8 മേഖലകള്‍.

ഇവിടങ്ങളിലെ തൊഴിലുകളില്‍ 70 ശതമാനവും സൗദികളായിരിക്കണം. പുതുതായി വിദേശികളെ നിയമിക്കാന്‍ അനുവദിക്കുകയുമില്ല. അതേസമയം ശുചിത്വജോലി, കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട ജോലി, ഗെയിം ഓപ്പറേറ്റര്‍ ജോലി എന്നിവ സ്വദേശിവൽക്കരണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Read Also: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി ഡ്വയിൻ ബ്രാവോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE