കൊച്ചി: ഐഎൻഎൽ എക്‌സിക്യൂട്ടീവ് യോഗം നടന്നുവെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. 20 പേരാണ് യോഗത്തിൽ പങ്കെടുത്തത്. ചില ഭിന്നതകൾ ഉണ്ടായി. ഭൂരിപക്ഷ അഭിപ്രായം നടപ്പാക്കും. പുറത്ത് നടന്ന സംഘർഷങ്ങളെ കുറിച്ച് അറിയില്ലെന്നും മന്ത്രി പ്രതികരിച്ചു.
എന്നാൽ, ഐഎൻഎൽ യോഗത്തിൽ നടന്ന കൂട്ടത്തല്ല് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ ആയിരുന്നുവെന്ന് ഒരു വിഭാഗം പറയുന്നു. കയ്യാങ്കളിയെ തുടർന്ന് ഐഎൻഎൽ സംസ്‌ഥാന പ്രസിഡണ്ട് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. യോഗം റദ്ദാക്കിയെന്ന് എപി അബ്‌ദുൽ വഹാബ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കോവിഡ് നിയന്ത്രണം ലംഘിച്ച് യോഗം ചേർന്നതിലും ഭിന്നതകൾ ഉണ്ടായി.
പാർട്ടിയിൽ നിലനിന്ന തർക്കങ്ങളെ ചൊല്ലിയായിരുന്നു സംഘർഷം. യോഗം നടന്ന ഹോട്ടലിന് മുന്നിലാണ് പാർട്ടി പ്രവർത്തകർ ഏറ്റുമുട്ടിയത്. പോലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കി. പോലീസ് വിലക്ക് അവഗണിച്ച് സ്വകാര്യ ഹോട്ടലിൽ ആയിരുന്നു ഐഎൻഎൽ സംസ്‌ഥാന നേതൃയോഗം ചേർന്നത്. സ്വകാര്യ ഹോട്ടലിനെതിരെ കേസെടുക്കുമെന്ന് പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: ആലപ്പുഴയിൽ ഡോക്‌ടർക്ക് മർദ്ദനം; സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്