ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജാമ്യം ഒരാഴ്‌ച കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെയാണ് കെജ്‌രിവാൾ കോടതിയിൽ ഹരജി സമർപ്പിച്ചത്.
പെറ്റ് സ്‌കാനുൾപ്പടെയുള്ള പരിശോധന നടത്തേണ്ടതുള്ളതിനാലാണ് ജാമ്യം ആവശ്യപ്പടുന്നതെന്നാണ് ഹരജിയിൽ പറയുന്നത്. മദ്യനയക്കേസിൽ അറസ്‌റ്റിലായി 50 ദിവസം ജയിലിൽ കഴിഞ്ഞിരുന്ന കെജ്‌രിവാളിന് മേയ് 11നാണ് സുപ്രീം കോടതിയിൽ ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ ജൂൺ 1 വരെ ഉപാധികളോടെയാണ് ജാമ്യം.
ജൂൺ രണ്ടിന് തിരികെ കീഴടങ്ങണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. സുപ്രീം കോടതി ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നൽകണമെന്നായിരുരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകൻ മനു അഭിഷേക് സിഗ്‌വി കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
Most Read| ബാർ കോഴ ആരോപണം; ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഇന്ന് തുടക്കം