ജയിൽ ചാടിയ പ്രതി സംസ്‌ഥാനം വിട്ടെന്ന് സൂചന; സുഹൃത്തിനെ ചോദ്യം ചെയ്‌തു

By Trainee Reporter, Malabar News
kannur central jail
Rep. Image
Ajwa Travels

കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയവേ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി ഹർഷാദിനെ കണ്ടെത്താനാകാതെ പോലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇയാളെക്കുറിച്ചു ഇതുവരെ ഒരു സൂചനപോലും ലഭിച്ചിട്ടില്ല. പ്രതി സംസ്‌ഥാനം വിട്ടെന്നാണ് സൂചന. ജയിൽ ചാടാനുള്ള എല്ലാ സഹായവും ചെയ്‌ത്‌ നൽകിയത് ലഹരിക്കടത്ത് സംഘമാണെന്നാണ് പോലീസ് നിഗമനം.

കർണാടകത്തിൽ നിന്നെത്തിയ ബൈക്കിൽ കയറിയാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. ജനുവരി ഒമ്പതിന് പ്രതിയെ ജയിലിൽ കാണാനെത്തിയ സുഹൃത്തിനെ ചോദ്യം ചെയ്‌തു. ഇയാളല്ല ബൈക്കിൽ എത്തിയതെന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ജയിൽ ചാട്ടം സംബന്ധിച്ച ആസൂത്രണത്തിൽ ഇയാളുടെ പങ്കും പോലീസ് അന്വേഷിച്ചു വരികയാണ്.

ജയിലിലേക്കുള്ള പത്രക്കെട്ട് എടുക്കാൻ ഇന്നലെ രാവിലെ 6.45ന് ദേശീയപാതയോരത്തേക്ക് പോയ ഇയാൾ അവിടെ കാത്തുനിന്നിരുന്ന ബൈക്കിന് പിന്നിൽ കയറി കടന്നുകളയുക ആയിരുന്നു. ഹെൽമറ്റ് ധരിച്ച ഒരാൾ ബൈക്ക് സ്‌റ്റാർട്ട് ചെയ്‌ത്‌ ഏറെനേരം ജയിലിന് മുന്നിൽ കാത്തുനിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ബൈക്ക് കണ്ണൂർ ഭാഗത്തേക്കാണ് പോയത്. ലഹരിമരുന്ന് കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടു കഴിഞ്ഞ സെപ്‌തംബർ ഒമ്പതിനാണ് കണ്ണൂർ ജയിലിൽ എത്തിയത്.

Most Read| രാഹുലിന്റെ അറസ്‌റ്റ്; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം- പ്രവർത്തകർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE