എത്യോപ്യയിൽ ജോലി വാഗ്‌ദാനം; 24 പേരെ പറ്റിച്ചു, തട്ടിയത് ലക്ഷങ്ങൾ

By News Desk, Malabar News
Job offer in Ethiopia; 24 people were caught and lakhs were hit
Representational Image
Ajwa Travels

തൃശൂർ: എത്യോപ്യയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കബളിപ്പിച്ചതായി പരാതി. തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 24 പേരാണ് ഇരകളായത്. വ്യാജ വിസയും ടിക്കറ്റും അയച്ചുനൽകി ഒരാളിൽ നിന്ന് 80000 രൂപയാണ് തട്ടിയത്. നെടുമ്പാശ്ശേരിയിൽ വിമാനം കയറാൻ എത്തിയപ്പോഴാണ് തങ്ങൾ പറ്റിക്കപ്പെട്ടെന്ന വിവരം അറിഞ്ഞത്. തുടർന്ന് തൃശൂർ റൂറൽ പോലീസ് മേധാവിക്ക് പരാതി നൽകി.

ഒരു മാസം മുൻപ് എത്യോപ്യയിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന ഓൺലൈൻ പരസ്യം കണ്ടാണ് തട്ടിപ്പിനിരയായവരിൽ ഒരാളായ ഷംസു എയർ ലിങ് എന്ന ഏജൻസിയെ വിളിക്കുന്നത്. 80000 രൂപക്ക് എത്യോപ്യയിലേക്ക് ഡ്രൈവർ, പെയിന്റർ ജോലിക്ക് കയറ്റി അയക്കാമെന്നായിരുന്നു മലയാളിയായ ഏജന്റ് ഷെമീൻ ഷെയ്‌ക്ക് എന്നയാൾ പറഞ്ഞത്. അൻപതിനായിരം അഡ്വാൻസ് ആയി വാങ്ങി വിസ എന്ന പേരിൽ ഒരു പേപ്പർ അച്ചടിച്ച് നൽകി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഡെൽഹിയിലേക്കും അവിടെ നിന്ന് മുംബൈയിലേക്കും പിന്നീട് എത്യോപ്യയിലേക്കുമുള്ള ടിക്കറ്റിന്റെ കോപ്പിയാണ് നൽകിയത്.

വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഷംസുവിനെ പോലെ 24 പേരാണ് കബളിപ്പിക്കപ്പെട്ടത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഏജന്റിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഡെൽഹിയിലെ ഓഫീസ് രണ്ടുദിവസം മുൻപ് പൂട്ടിയെന്നാണ് വിവരം. ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കുന്ന തരത്തിൽ വിസയുടെ കോപ്പിയും ടിക്കറ്റും തയ്യാറാക്കിയത് എങ്ങനെയെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്‌തമാവുകയുള്ളൂ.

Most Read: മനുഷ്യാവകാശം വേണ്ട, കമ്മീഷൻ പിരിച്ചുവിട്ട് താലിബാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE