ഇടുക്കി: കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ക്ഷേത്ര ഭരണത്തിലെ രാഷ്‌ട്രീയ ഇടപെടല്‍ ഒഴിവാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. ശബരിമലയിലെ ആചാരങ്ങളെ തകര്‍ത്തെറിയാനാണ് സിപിഐഎം ശ്രമിച്ചത്. യുഡിഎഫും ഈ വിഷയത്തില്‍ വിശ്വാസികളെ വഞ്ചിച്ചു. എന്‍ഡിഎ മാത്രമാണ് വിശ്വാസികൾക്കൊപ്പം നിന്നത്. അധികാരത്തില്‍ എത്തിയാല്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ബിജെപി അധ്യക്ഷന്‍ തൊടുപുഴയില്‍ പറഞ്ഞു.
അതേസമയം; ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടിൽ ഇടതുപക്ഷത്തിന് യാതൊരു മാറ്റവുമില്ലെന്നാണ് സിപിഐ നേതാവ് ആനി രാജയുടെ നിലപാട്. സംസ്‌ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ഒരഭിപ്രായം പറഞ്ഞാൽ അത് ഇടതുപക്ഷത്തിന്റെ അഭിപ്രായമാകണമെന്നില്ല.
സീതാറാം യെച്ചൂരിയും ഡി രാജയുമെല്ലാം ശബരിമല സ്‍ത്രീ പ്രവേശന വിഷയത്തില്‍ ആവര്‍ത്തിച്ച് പറയുന്ന നിലപാട് ഒന്നുതന്നെയാണ്. അതില്‍ മാറ്റം വന്നിട്ടില്ല. ഇടതുപക്ഷ മുന്നണിയുടെ നിലപാടില്‍ മാറ്റമില്ല. ലിംഗ സമത്വം മതങ്ങളിലായാലും രാഷ്‌ട്രീയ പാര്‍ട്ടികളിലായാലും വേണമെന്നും ആനി രാജ ആലുവയില്‍ പറഞ്ഞു.
Read also: സംവരണ വിഷയത്തിലെ സുപ്രിംകോടതി പരാമർശം ഖേദകരം; കേരള മുസ്‌ലിം ജമാഅത്ത്