തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞത് സിപിഎമ്മിന്റെ വ്യക്‌തമായ നിലപാട് കൂടിയാണ്. സിപിഎമ്മിന്റെയും മുസ്‌ലിം ലീഗിന്റെയും നയത്തിൽ പ്രതിഫലിക്കുന്നത് ഇന്ത്യാ വിരുദ്ധതയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
എല്‍ഡിഎഫിന്റെ മുന്നണി വിപുലീകരണം സൂചിപ്പിച്ച ഇപി ജയരാജന്റെ പരാമര്‍ശത്തില്‍ സിപിഎം-സിപിഐ നേതാക്കള്‍ പരസ്‌പരം കൊമ്പു കോര്‍ത്തിരുന്നു. പ്രകടിപ്പിച്ചത് വ്യക്‌തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്ന് പരസ്‌പരം പറയുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനും.
മുന്നണി വിപുലീകരണം ചര്‍ച്ചയിലില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്‌തിപരമായ അഭിപ്രായമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ കാനം പ്രകടിപ്പിച്ചത് വ്യക്‌തിപരമായ അഭിപ്രായം മാത്രമാണെന്ന് ഇപി ജയരാജന്‍ തിരിച്ചടിക്കുകയായിരുന്നു.
എല്‍ഡിഎഫ് വിപുലീകരണം പരിഗണനയിലില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. മുസ്‌ലിം ലീഗ് നേതാക്കളെ പ്രശംസിച്ചുള്ള ഇപി ജയരാജന്റെ പരാമര്‍ശത്തെ സിപിഐ തള്ളി. പികെ കുഞ്ഞാലിക്കുട്ടിയെ ഇപി ജയരാജന്‍ കിംഗ് മേക്കര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇപി ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് കാനം തിരിച്ചടിച്ചു.
ഇടതുപക്ഷ പാര്‍ട്ടികളുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്ന് ഇപി ജയരാജന്‍ ഇന്നലെ വ്യക്‌തമാക്കിയിരുന്നു. വര്‍ഗീയത രാജ്യത്തെ ഐക്യം തകര്‍ക്കുന്നുവെന്നും വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒന്നിനും കഴിവില്ലാതായതില്‍ മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ള ഘടക കക്ഷികള്‍ക്ക് അതൃപ്‌തിയുള്ള പശ്‌ചാത്തലത്തില്‍ മുന്നണി പ്രവേശനത്തിന് അനുകൂലമായി ലീഗ് നിലപാടറിയിച്ചാല്‍ വിഷയം പരിശോധിക്കുമെന്നും ഇപി ജയരാജന്‍ വ്യക്‌തമാക്കി.
Most Read: ആരാണ് അയാൾ? എനിക്ക് അറിയില്ല; ജിഗ്‌നേഷ് മേവാനിയുടെ അറസ്‌റ്റിൽ ഹിമന്ത ബിശ്വ ശർമ