പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊല കേസിൽ പാലക്കാട് അഡീഷണൽ കോടതി ഇന്ന് വിധി പറയും. ശിക്ഷ സംബന്ധിച്ച വാദങ്ങൾ വെള്ളിയാഴ്‌ച പൂർത്തിയായിരുന്നു. സഹോദരങ്ങളും എപി സുന്നി പ്രവർത്തകരുമായി പള്ളത്ത് നൂറുദ്ദീൻ, ഹംസ എന്നിവരെ വെട്ടിക്കൊന്ന കേസിൽ 25 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
2013 നവംബർ 21നായിരുന്നു കേസിനാസ്‌പദമായ സംഭവം. ആകെ 27 പ്രതികളാണ് കേസിലുള്ളത്. കാഞ്ഞിരപ്പുഴ മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചേലോട്ടിൽ സിദ്ദീഖ് ആണ് ഒന്നാം പ്രതി. നാലാം പ്രതി ഹംസ വിചാരണ തുടങ്ങുന്നതിന് മുൻപ് മരിച്ചു. കൃത്യം നടക്കുമ്പോൾ പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ വിചാരണ ജുവനൈൽ കോടതിയിൽ തുടരുകയാണ്.
Most Read: നയതന്ത്ര സ്വർണക്കടത്ത് കേസ്; എങ്ങുമെത്താതെ അന്വേഷണം, വിചാരണയിൽ തിരിച്ചടിയാകും