സമുദായ സ്‌പർധ സൃഷ്‌ടിച്ചെന്ന ആരോപണം; എഫ്ഐആറിനെതിരെ കങ്കണയും സഹോദരിയും

By Syndicated , Malabar News
Kangana-on-sister-Rangoli_Malabar news
Ajwa Travels

മുംബൈ: മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ തങ്ങള്‍ക്കെതിരെയുള്ള  മുംബൈ പോലീസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  ബോളിവുഡ് നടി കങ്കണ റണൗട്ടും സഹോദരി രംഗോലി ചന്ദേലും മഹാരാഷ്‍ട്ര ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ഇരുവര്‍ക്കുമെതിരെ മുംബൈ പൊലീസ് മൂന്നു തവണ സമന്‍സ് അയച്ചിരുന്നു.

ആദ്യം ഒക്‌ടോബര്‍ 26, 27 തീയതികളില്‍ ഹാജരാവണമെന്ന് മുംബൈ പോലീസ് ആവശ്യപ്പെട്ടിരുന്നു. ശേഷം  നവംബര്‍ 9, 10 തീയതികളില്‍ ഹാജരാവണം എന്നാവശ്യപ്പെട്ട് രണ്ടാമതൊരു സമന്‍സ് കൂടി അയച്ചു. എന്നാല്‍, കുടുംബത്തില്‍ ഒരു  വിവാഹം ഉണ്ടെന്നും  നവംബര്‍ 15 വരെ തിരക്കായിരിക്കുമെന്നും കങ്കണ അറിയിച്ചു. തുടര്‍ന്നാണ് നവംബര്‍ 23, 24 തീയതികള്‍ ഹാജരാവണം എന്നാവശ്യപ്പെട്ട് വീണ്ടും  സമന്‍സ് അയച്ചത്.

കങ്കണ റണൗട്ടും സഹോദരി രംഗോലി ചന്ദേലും സമൂഹ മാദ്ധ്യമങ്ങളിലൂടെയും, അഭിമുഖങ്ങള്‍ വഴിയും മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് കാസ്‌റ്റിംഗ് ഡയറക്‌ടറായ സഹില്‍ അഷറഫലി സയ്യിദാണ് മുംബൈയിലെ ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. മുംബൈയെ പാക് അധിനിവേശ കശ്‌മീരായി വിശേഷിപ്പിച്ചതും, മുംബൈയിലെ ഓഫീസ് പൊളിച്ച സര്‍ക്കാര്‍ നടപടി രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമാണെന്ന് കങ്കണ വിശേഷിപ്പിച്ചതും  വിവാദമായിരുന്നു.

Read also:  ‘കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകും’; ബിജെപിയെ പിന്തുണച്ച് എന്‍സിപി നേതാവ് നവാബ് മാലിക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE