കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് ഇന്ന് വീണ്ടും അർജുൻ ആയങ്കിയുടെ ഭാര്യയുടെ മൊഴിയെടുക്കും. ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴിയിൽ വൈരുധ്യങ്ങൾ ഉള്ളതിനാലും കസ്‌റ്റംസിന് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ വ്യക്‌തത വരുത്താനുമാണ് വീണ്ടും മൊഴിയെടുക്കുന്നത്. കൂടാതെ അർജുൻ ആയങ്കിക്കും സംഘത്തിനും സിം കാർഡുകൾ എടുത്തു നൽകിയ പാനൂർ സ്വദേശിനി സക്കീനയെയും കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ടിപി കേസിലെ പ്രധാന പ്രതി ഷാഫിയെ നാളെയാകും ചോദ്യം ചെയ്യുക.
അതേസമയം സ്വർണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് അറസ്‍റ്റിലായ സൂഫിയാൻ ഉൾപ്പടെ മുഴുവൻ പേരെയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് കസ്‌റ്റംസ്. ഇതിനായി പോലീസ് കസ്‌റ്റഡിയിലുള്ള സൂഫീയാൻ അടക്കമുള്ള പ്രതികളെ വിട്ട് കിട്ടാൻ ഇന്ന് മഞ്ചേരി കോടതിയിൽ അപേക്ഷയും നൽകും. നിലവിൽ അർജുൻ ആയങ്കിയെ ചോദ്യം ചെയ്‌തെങ്കിലും ഇയാളുടെ മൊബൈൽ ഫോൺ വീണ്ടെടുക്കാനാകാത്തത് തിരിച്ചടിയായിട്ടുണ്ട്.
Read also: കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്‌റ്റിയായി പിഎം വാരിയരെ തിരഞ്ഞെടുത്തു