കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്യുന്നു

By Syndicated , Malabar News
Karipur gold smuggling
Ajwa Travels

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്‌റ്റംസ്‌ വീണ്ടും ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് കസ്‌റ്റംസ്‌ നീക്കം. സ്വര്‍ണക്കടത്തിനെ കുറിച്ച് അമലക്ക് അറിവുണ്ടായിരുന്നു എന്ന് ഇവരുടെ ഡയറി പരിശോധിച്ചപ്പോൾ കസ്‌റ്റംസിന് തെളിവ് ലഭിച്ചതായാണ് റിപ്പോർട്.

അര്‍ജുന്‍ ആയങ്കി സ്വര്‍ണം കടത്തിയ ദിവസങ്ങളില്‍ ഇതു സംബന്ധിച്ചുള്ള സൂചനകള്‍ ഡയറിയിലുണ്ട്. മാത്രമല്ല വലിയ രീതിയിലുള്ള പണത്തിന്റെ ഇടപാടുകളും ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡയറിയും ഇതു സംബന്ധിച്ചുള്ള വിവരങ്ങളും സീല്‍ ചെയ്‌ത കവറില്‍ കസ്‌റ്റംസ് കോടതിയെ ഏല്‍പ്പിച്ചിരുന്നു.

കരിപ്പൂർ സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകൻ അർജുൻ ആയിരുന്നുവെന്നാണ് കസ്‌റ്റംസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അർജുനെയും മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പദ്ധതി.

ഇതിനായി പ്രതികളെ വീണ്ടും കസ്‌റ്റഡിയിൽ ലഭിക്കാൻ കീഴ്‌ക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും കോടതി ഇത് തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിക്കാനാണ് കസ്‌റ്റംസ്‌ തീരുമാനം. ഇതിനിടെ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി 19ആം തീയതിയിലേക്ക് മാറ്റി.

Read also: വഴിപാടുകൾക്കും പൂജകൾക്കും മൊബൈൽ ആപ്പുമായി തിരുവിതാംകൂർ ദേവസ്വം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE