തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് അയോഗ്യതാ വിഷയത്തില്‍ സ്‌പീക്കറുടെ പ്രാഥമിക തീരുമാനം 25ന്. വിഷയത്തില്‍ സ്‌പീക്കര്‍ക്ക് ഇടപെടാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇരുവിഭാഗങ്ങളുടെയും വാദം നേരത്തെ കേട്ടിരുന്നു. സ്‌പീക്കര്‍ക്ക് വിഷയത്തില്‍ ഇടപെടാന്‍ കഴിയുമോ എന്നത് സംബന്ധിച്ച് പിജെ ജോസഫ് വിഭാഗമാണ് ആദ്യം തര്‍ക്കം ഉന്നയിച്ചത്.
ജോസ് കെ മാണി വിഭാഗവും സമാനമായി പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണൻ ഇരു വിഭാഗത്തിന്റെയും വാദം വിശദമായി കേട്ടത്. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ടാണ് തര്‍ക്കത്തിന് ആധാരമായ സംഭവങ്ങള്‍ നടന്നത്.
സര്‍ക്കാരിന് എതിരെ വോട്ട് ചെയ്യണമെന്ന വിപ്പ് പിജെ ജോസഫ് വിഭാഗം നല്‍കിയിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നായിരുന്നു ജോസ് കെ മാണി വിഭാഗം നിര്‍ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗങ്ങളും പരാതി ഉന്നയിച്ചത്.
Read Also: പുതുച്ചേരിയിൽ ‘വിശ്വാസം’ നേടാനാവാതെ കോൺഗ്രസ്; മന്ത്രിസഭ വീണു