തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേരാണ് രോഗമുക്തരായത്. സമ്പര്‍ക്കത്തിലൂടെ പേര്‍ക്കും രോഗം ബാധിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച മരണം 11 ആണ്. ഇതോടെ ആകെ മരണം 337 ആയി. ഇന്ന് തിരുവനന്തപുരത്ത് മാത്രം 590 പേര്‍ക്ക് കോവിഡ് ബാധിച്ചു.രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 40162 സാമ്പിളാണ് പരിശോധിച്ചത്. നിലവില്‍ ആകെ 21,800 കോവിഡ് ആക്റ്റീവ് കേസുകളാണ് ഉള്ളത്. കോവിഡ് റീജിയണല്‍ പരിശോധനാ ലാബ് ഉദ്ഘാടനം ഞായറാഴ്ച കോഴിക്കോട് മലാപ്പറമ്പില്‍ നടക്കും. ഇതോടെ 23 സര്‍ക്കാര്‍ ലാബുകളിലും 10 സ്വകാര്യ ലാബുകളിലും ഉള്‍പ്പെടെ 33 ലാബുകളില്‍ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധിധിക്കാനുള്ള സംവിധാനമുണ്ടാകും.
ഇതിനു പുറമേ 800 ഓളം സര്‍ക്കാര്‍ ലാബുകളിലും 300 ഓളം സ്വകാര്യ ലാബുകളിലും ആന്റിജആന്റിജന്‍ പരിശോധനയ്ക്കുള്ള സംവിധാനമുണ്ട്. ലാബ് സൗകര്യം കൂട്ടിയതോടെ പരിശോധനകള്‍ വര്‍ധിപ്പിക്കാനായി. ജില്ലയില്‍ തീരദേശ പ്രദേശത്തുനിന്നു മാറി കോവിഡ് വ്യാപനം കൂടുകയാണ്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ തലസ്ഥാന ജില്ലയില്‍ തന്നെയാണ്. നിലവിലെ ആക്റ്റീവ് കേസുകളുടെ എണ്ണം നാലായിരത്തിലധികമാണ്. ഇന്ന് 512 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 590 പേര്‍ക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നാണ് ഈ കണക്കുകള്‍ പറയുന്നത്.
കൊല്ലത്ത് കോര്‍പ്പറേഷന്‍ പരിധിയിലാണ് കൂടുതല്‍ രോഗികള്‍. തീരക്കടലില്‍ വള്ളത്തിലെത്തി ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടക്കുന്നുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോസ്റ്റല്‍ പൊലീസ് പരിശോധന നടത്തും. പത്തനംതിട്ടയില്‍ സെപ്തംബര്‍ ഏഴ് മുതല്‍ എല്ലാ പഞ്ചായത്തിലും റാപിഡ് ടെസ്റ്റ് നടത്തും. ആന്റിജന്‍ പരിശോധനക്ക് 2.80 കോടി ചെലവാക്കി കിറ്റുകളും കിയോസ്‌കുകളും സ്ഥാാപിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ 190 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയിരുന്നു. എങ്കിലും ഇവിടെ എല്ലാ വാര്‍ഡുകളും പ്രവര്‍ത്തിക്കുന്നു.
കോഴിക്കോട് ജില്ലയില്‍ തീരദേശ മേഖലയിലാണ് രോഗവ്യാപനം കൂടുതല്‍. പരിശോധനക്ക് ചില പ്രദേശങ്ങളില്‍ ആളുകള്‍ വിമുഖത കാണിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഒന്‍പത് ക്ലസ്റ്ററില്‍ അഞ്ചെണ്ണം തീരപ്രദേശത്താണ്. കടലുണ്ടിയില്‍ കഴിഞ്ഞ ദിവസം 70 പേര്‍ക്ക് രോഗം ബാധിച്ചു. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം തുടരുന്നു..
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 276
കണ്ണൂർ: 222
വയനാട്: 20
കോഴിക്കോട്: 244
മലപ്പുറം: 249
പാലക്കാട്: 100
തൃശ്ശൂർ: 169
എറണാകുളം: 186
ആലപ്പുഴ: 131
കോട്ടയം: 119
ഇടുക്കി: 31
പത്തനംതിട്ട: 148
കൊല്ലം: 170
തിരുവനന്തപുരം: 590
ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവരുടെ കണക്ക്; തിരുവനന്തപുരം 512, കൊല്ലം 134, പത്തനംതിട്ട 140, ആലപ്പുഴ 32, കോട്ടയം 121, ഇടുക്കി 60, എറണാകുളം 128, തൃശൂര്‍ 110, പാലക്കാട് 112, മലപ്പുറം 338, കോഴിക്കോട് 193, വയനാട് 29, കണ്ണൂര്‍ 124, കാസര്‍ഗോഡ് 78. ഇനി ചികിത്സയിലുള്ളത് 21,800. ഇതുവരെ ആകെ 62,559 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി.
ആകെ 2655 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 38 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 114 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 220 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 2433 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 249, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കോഴിക്കോട് 235, മലപ്പുറം 236, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 157, എറണാകുളം 169, ഇടുക്കി 21, കോട്ടയം 118, കൊല്ലം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 109, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 574 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 337 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 11 ആണ്.
ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി വിജയകുമാര്‍ (61), ആഗസ്റ്റ് 31ന് മരണമടഞ്ഞ കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി അബ്ദുള്‍ കരീം (78), തിരുവനന്തപുരം വെള്ളായണി സ്വദേശി മണിയന്‍ നാടാര്‍ (70), കൊല്ലം നടുവത്തൂര്‍ സ്വദേശിനി ധന്യ (26), തൃശൂര്‍ പൂങ്കുന്നം സ്വദേശി ധനലക്ഷ്മി (60), ആഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി വി.കെ. ദേവസ്യ (73), ആഗസ്റ്റ് 17ന് മരണമടഞ്ഞ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിനി ബീഫാത്തിമ (80), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കൊല്ലം ചെറിയവളനല്ലൂര്‍ സ്വദേശിനി ആശ മുജീബ് (45), കൊല്ലം അഞ്ചല്‍ സ്വദേശിനി അശ്വതി (25), കൊല്ലം ശാസ്താംകോട്ട സ്വദേശിനി സുധാകുമാരി (54), തിരുവനന്തപുരം വെള്ളറട സ്വദേശിനി ശ്യാമള (62) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഇന്ന് രോഗം ബാധിച്ച 70 ആരോഗ്യ പ്രവര്‍ത്തകരില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം 18 പേരുണ്ട്. തിരുവനന്തപുരം 13, പത്തനംതിട്ട-എറണാകുളം 06 വീതവും, കാസര്‍ഗോഡ് 05, മലപ്പുറം ജില്ലയിലെ 04 പേരും, പാലക്കാട് 03, ആലപ്പുഴ-തൃശ്ശൂര്‍-കോഴിക്കോട് ജില്ലകളില്‍ രണ്ടു വീതവും പ്രവര്‍ത്തകരും ഇത് കൂടാതെ, എറണാകുളം ഇന്ത്യന്‍ നേവി ആസ്ഥാന ഹോസ്പിറ്റലിലെ 09 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ കോവിഡ് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 18,32,275 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,82,837 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.
ഒഴിവാക്കപ്പെട്ട 22 ഹോട്ട് സ്പോട്ടുകളുടെ പേര് വിവരങ്ങള്‍; വയനാട് ജില്ലയിലെ എടവക (വാര്‍ഡ് 3), തരിയോട് (5, 6), മാനന്തവാടി മുന്‍സിപ്പാലിറ്റി (16), മേപ്പാടി (7 (സബ് വാര്‍ഡ്), 8, 11, 12, 15, 19, 21, 22 ), കൊല്ലം ജില്ലയിലെ ചിതറ (9), ഇളമ്പല്ലൂര്‍ (13), ഇടമുളക്കള്‍ (2, 22), കരീപ്ര (10, 18), എറണാകുളം ജില്ലയിലെ ചേന്നമംഗലം (സബ് വാര്‍ഡ് 1), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോര്‍ത്ത് (സബ് വാര്‍ഡ് 12), മാരാരിക്കുളം നോര്‍ത്ത് (സബ് വാര്‍ഡ് 9, 18), ദേവികുളങ്ങര (സബ് വാര്‍ഡ് 16), പാലമേല്‍ (1), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (33, 34), പാവറട്ടി (3, 4, 14 (സബ് വാര്‍ഡ്), കടുകുറ്റി (10), തിരുവനന്തപുരം മാണിക്കല്‍ (18, 19, 20), പുല്ലമ്പാറ (3, 11, 12, 15), വിളവൂര്‍ക്കല്‍ (12), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (14), അത്തോളി (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര (6) എന്നീ പ്രദേശങ്ങളെയാണ് ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയത്. ഇനി 551 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 14 ഹോട്ട് സ്‌പോട്ടുകളാണ്; വയനാട് ജില്ലയിലെ കണിയമ്പറ്റ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 6), സുല്‍ത്താന്‍ ബത്തേരി (10, 18, 29, 30, 31, 33), ആലപ്പുഴ ജില്ലയിലെ ചേപ്പാട് (14), തൃശൂര്‍ ജില്ലയിലെ പുതൂര്‍ (സബ് വാര്‍ഡ് 8), പുന്നയൂര്‍ (12), അളഗപ്പനഗര്‍ (സബ് വാര്‍ഡ് 8), കൊല്ലം ജില്ലയിലെ കുളക്കട (സബ് വാര്‍ഡ് 8, 13, 14), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 6), അയവന (9), കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (2), പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (15), കുലുക്കല്ലൂര്‍ (10), വണ്ടാഴി (4), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (10) എന്നിവയാണ് ഹോട്ട് സ്‌പോട്ടുകള്‍.
2523 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 1.98,120 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,80,898 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,222 പേര്‍ ആശുപത്രികളിലുമാണ്.