തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,14,627 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 16,671 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 14,242 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 120 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 14.54%വും ചികിൽസയിലുള്ളത് 1,65,154 പേരുമാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 283
കണ്ണൂർ: 890
വയനാട്: 661
കോഴിക്കോട്: 1590
മലപ്പുറം: 1200
പാലക്കാട്: 1081
തൃശ്ശൂർ: 1801
എറണാകുളം: 2500
ആലപ്പുഴ: 949
കോട്ടയം: 1117
ഇടുക്കി: 486
പത്തനംതിട്ട: 849
കൊല്ലം: 1303
തിരുവനന്തപുരം: 1961
സമ്പര്‍ക്ക രോഗികള്‍ 15,794 ഇന്നുണ്ട്. ഉറവിടം അറിയാത്ത 692 രോഗബാധിതരും, 1,65,154 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 75 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 94.74 ശതമാനമാണ്.ഇന്നത്തെ 16,671 രോഗബാധിതരില്‍ 110 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.
Related News: കോവിഡ് ഇന്ത്യ; 29,616 പേർക്ക് രോഗബാധ, 290 മരണം
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 14,242, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 2488, കൊല്ലം 141, പത്തനംതിട്ട 218, ആലപ്പുഴ 1145, കോട്ടയം 1605, ഇടുക്കി 651, എറണാകുളം 567, തൃശൂര്‍ 2496, പാലക്കാട് 711, മലപ്പുറം 1397, കോഴിക്കോട് 1118, വയനാട് 331, കണ്ണൂര്‍ 1019, കാസര്‍ഗോഡ് 355 . ഇനി ചികിൽസയിലുള്ളത് 1,65,154 ഇതുവരെ ആകെ 44,23,772 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 24,248 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 120 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 75 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്.
Sports News: മോശം പെരുമാറ്റം; ബാഴ്‌സ പരിശീലകൻ കോമാന് രണ്ട് മൽസരങ്ങളിൽ വിലക്ക്
സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 4,73,920 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,51,893 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 22,027 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1825 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Most Read: ഇന്ത്യയിലെ നിയമങ്ങളെ മാനിക്കുന്നു, എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാം; ഫേസ്ബുക്ക് ഇന്ത്യ എംഡി