തിരുവനന്തപുരം: സർവകലാശാല ഗവർണർ ചാൻസിലറായി തുടരാൻ താൽപര്യമില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചെയ്യുന്ന തൊഴിലിന് ഗൗരവപരമായ പ്രശ്‌നങ്ങൾ ഉണ്ടായാൽ അത് വേണ്ടെന്ന് വെക്കില്ലേ. പകരം സംവിധാനം ഏർപ്പെടുത്തണം. തനിക്ക് ആരോടും പ്രശ്‌നങ്ങളില്ലെന്നും ഗവർണർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
അക്കാദമിക വിഷയങ്ങൾ എന്തിനാണ് രാഷ്‌ട്രീയവൽക്കരിക്കുന്നത്. ശക്‌തി തെളിയിക്കാനുള്ള ഇടമല്ല വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ. തന്നെ ആർക്കും വിമർശിക്കാം. വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യമില്ല, സമയവുമില്ല. ഇത്തരം സാഹചര്യങ്ങളിൽ മൗനം പാലിക്കാതെ എന്ത് ചെയ്യും. അത്രയ്‌ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡി ലിറ്റ് നൽകാൻ കേരള വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോൾ പറയുന്നില്ല. ഇക്കാര്യത്തിൽ മൗനം പാലിക്കാൻ ആണ് ആഗ്രഹിക്കുന്നത്. ഭരണഘടനയും ദേശീയ ചിഹ്‌നങ്ങളെയും ഞാൻ ബഹുമാനിക്കുന്നു. അതുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്തിനാണ് ആവശ്യമില്ലാതെ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Malabar News: വിജിലൻസ് റെയ്‌ഡ്; വാളയാറിൽ കൈക്കൂലി പണം പിടിച്ചെടുത്തു