പാലക്കാട്: വാളയാർ ചെക്ക്‌പോസ്‍റ്റിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ ഉദ്യോഗസ്‌ഥരുടെ പക്കൽ നിന്നും കൈക്കൂലി പണം പിടിച്ചെടുത്തു. 67,000 രൂപയാണ് റെയ്‌ഡിൽ പിടിച്ചെടുത്തത്. സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ അടക്കം 5 ഉദ്യോഗസ്‌ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്യും.
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ ബിനോയ് എഎംവിഐമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്‌ണ കുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്യുക. പണം കൂടാതെ ഉദ്യോഗസ്‌ഥർ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയെന്ന് വിജിലൻസ് വ്യക്‌തമാക്കി.
ചെക്ക്‌പോസ്‌റ്റിൽ ഏജന്റുമാരെ വച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് വിജിലൻസ് റെയ്‌ഡ് നടത്തിയത്. എന്നാൽ വിജിലൻസ് അനാവശ്യമായി പരിശോധന നടത്തുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. കൂടാതെ വിജിലൻസ് സംഘം എത്തുന്നത് അറിയാനായി സിസിടിവി സ്‌ഥാപിച്ചതും വിവാദമായിരുന്നു.
Read also: കോൺഗ്രസ് അനിവാര്യം; ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് സിപിഐ മുഖപത്രം