കൊച്ചി: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഗര്‍ഭസ്‌ഥ ശിശുവിന് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. ശിശുവിന് വലിയ തോതില്‍ വൈകല്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി 31 ആഴ്‌ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ എറണാകുളം സ്വദേശിനിയായ യുവതി നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്. ഗര്‍ഭസ്‌ഥ ശിശുവിന് അതിന്റേതായ ജീവിതവും അവകാശങ്ങളും ഉണ്ടെന്നും അത് നിയമം അംഗീകരിക്കുന്നുണ്ടെന്നും ജസ്‌റ്റിസ് പിബി സുരേഷ് കുമാറിന്റെ വിധിയില്‍ പറയുന്നു.
ഗര്‍ഭം അലസിപ്പിക്കാന്‍ യുവതി ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും നിയമപ്രകാരമുള്ള കാലാവധി പിന്നിട്ടതിനാല്‍, അധികൃതര്‍ ആവശ്യം നിഷേധിച്ചു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കുഞ്ഞിന്റെ വൈകല്യം ഗുരുതരമല്ലെന്നും അമ്മയുടെ ജീവനു ഭീഷണിയില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട് നല്‍കിയതോടെ കോടതി ഹരജി തള്ളി. നവജാത ശിശുവില്‍ നിന്ന് ഗര്‍ഭസ്‌ഥ ശിശുവിനെ വേറിട്ട് കാണേണ്ടതില്ലെന്നും ഗര്‍ഭസ്‌ഥ ശിശുവിനും ജീവിക്കാന്‍ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Read also: കോവിഡ്; പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു