തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്‌ഥാപനങ്ങളിലെ ഭരണ സമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ 3 സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ അടങ്ങുന്ന ഭരണ നിര്‍വഹണ സമിതി തദ്ദേശ സ്‌ഥാപനങ്ങള്‍ ഭരിക്കും. ഉദ്യോഗസ്‌ഥരെ നിയമിച്ചു സര്‍ക്കാര്‍ വിജ്‌ഞാപനം ഇറക്കി. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നതുവരെ ഉദ്യോഗസ്‌ഥ ഭരണം തുടരും.
ദൈനംദിന കാര്യങ്ങളും മറ്റ് അത്യാവശ്യ കാര്യങ്ങളുടെയും ചുമതല മാത്രമാണ് ഇവരുടെ അധികാരപരിധിയില്‍ വരുന്നത്. പുതിയ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കേണ്ടി വരും. ക്രിസ്‌മസിനു മുമ്പ് പുതിയ സമിതികള്‍ അധികാരമേല്‍ക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 8, 10, 14 തീയതികളിലാണ് സംസ്‌ഥാനത്ത് തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉദ്യോഗസ്‌ഥ ഭരണസമിതി:
- ജില്ലാ പഞ്ചായത്ത്- കളക്‌ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്‌ട് ഡയറക്‌ടര്‍.
- ബ്ളോക്ക് പഞ്ചായത്ത്- സെക്രട്ടറി, അസിസ്‌റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, കൃഷി ഡയറക്‌ടര്‍.
- ഗ്രാമപ്പഞ്ചായത്ത്- സെക്രട്ടറി, അസിസ്‌റ്റന്റ് എന്‍ജിനിയര്‍, കൃഷി ഓഫീസര്‍.
- കോര്‍പറേഷന്‍- കളക്‌ടർ, കോര്‍പറേഷന്‍ സെക്രട്ടറി, എന്‍ജിനിയര്‍.
- നഗരസഭ- കൗണ്‍സില്‍ സെക്രട്ടറി, എന്‍ജിനിയര്‍, സംയോജിത ശിശുവികസന പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്‌ഥന്‍.
Also Read: തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡ് നിര്‍ണയത്തിന് എതിരായ ഹരജികളില്‍ വിധി ഇന്ന്