തിരുവനന്തപുരം: സംസ്‌ഥാനത്ത് ആര് ഭരണത്തിൽ ഇരിക്കണമെന്ന് താനും ബിജെപിയും ചേർന്ന് തീരുമാനിക്കുമെന്ന് പിസി ജോർജ്. കേരളത്തിൽ തൂക്കുമന്ത്രിസഭയാണ് വരിക. പൂഞ്ഞാറിൽ താൻ 50,000 വോട്ട് നേടി ജയിക്കുമെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.
“ആരൊക്കെ എന്തെല്ലാം നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം കാണിച്ചാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്റെ കൂടെ കാണും. എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്പുരാന്‍ വിചാരിക്കാത്തിടത്തോളം കാലം ആര്‍ക്കും അതിന് സാധിക്കില്ല. പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്‌മവിശ്വാസമുണ്ട്. പതിനായിരം മുതൽ അൻപതിനായിരം വരെ ഭൂരിപക്ഷം നേടും. ഈരാട്ടുപേട്ടയിലെ മുസ്‌ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ട്,”- പിസി ജോർജ് പറഞ്ഞു.
സംസ്‌ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് 68 സീറ്റ് കിട്ടും. എല്‍ഡിഎഫിന് 70 സീറ്റും ബിജെപിക്ക് ഒരു സീറ്റും കിട്ടും. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദന്‍ വിജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ കേള്‍ക്കുന്നത് നേമത്ത് മാത്രമേ ബിജെപി ജയിക്കൂ എന്നാണെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.
Also Read: ‘പ്രാണന്റെ വില’; ഡെൽഹിൽ നാല് കിലോമീറ്ററിന് ആംബുലൻസ് വാടക 10,000 രൂപ