മുംബൈ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് സംയുക്‌ത ശേത്കാരി കാംഗാര്‍ മോര്‍ച്ച (എസ്എസ്‌കെഎം)യുടെ നേതൃത്വത്തില്‍ മുംബൈയില്‍ നടന്ന കിസാന്‍ മഹാപഞ്ചായത്ത്.
കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കുന്ന അടിസ്‌ഥാന തറവില നിയമം, വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കല്‍, ലഖിംപുര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ അറസ്‌റ്റ് തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി സമരം തുടരാനാണ് തീരുമാനമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
കാര്‍ഷിക, തൊഴില്‍ മേഖലകളിലെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തുടനീളം സഞ്ചരിക്കുമെന്നും ടികായത് പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ എംഎസ്‌പിയെ പിന്തുണച്ചിരുന്ന നരേന്ദ്ര മോദി കേന്ദ്രത്തിൽ എത്തിയപ്പോൾ ചര്‍ച്ചകളില്‍ നിന്ന് ഓടിയൊളിക്കുന്നു എന്നും ടിക്കായത്ത് കുറ്റപ്പെടുത്തി. ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ചിതാഭസ്‌മവുമായുള്ള ‘ശഹീദ് കലശ് യാത്ര’ മുംബൈയില്‍ അവസാനിച്ചു.
Read also: വിഡി സവര്‍ക്കറുടെ സ്‌ഥാനം ഭാരതര്തനക്കും മുകളിൽ; ഉദയ് മഹൂര്‍ക്കര്‍