തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ഒരു പ്രതിയെക്കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. മൂന്നാം പ്രതി രഞ്‌ജിത്തിന്റെ ഭാര്യ ദീപ്‌തിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പണം ഒളിപ്പിച്ചു വച്ചതിനാണ് രഞ്‌ജിത്തിന്റെ ഭാര്യയെ അറസ്‌റ്റ് ചെയ്‌തത്. 17 ലക്ഷം രൂപ രഞ്‌ജിത്ത് ദീപ്‌തിക്ക് നല്‍കിയിരുന്നു. എന്നാല്‍ പണത്തിന്റെ വിവരം മറച്ചു വച്ചതിനെ തുടര്‍ന്നാണ് അറസ്‌റ്റ് ചെയ്‌തത്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട 25 ലക്ഷം രൂപ കവർന്നെന്നായിരുന്നു ആർഎസ്എസ് പ്രവർത്തകനായ ധർമ്മരാജൻ പോലീസിന് നൽകിയിരുന്ന പരാതി. വ്യാജ ആക്‌സിഡന്റ് നടത്തിയാണ് പണം കവർന്നത്. പരാതിയിൽ പറയും പോലെ 25 ലക്ഷമല്ല രണ്ടരക്കോടി രൂപയുടെ ഇടപാടാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. ആകെ 90 ലക്ഷം രൂപ പോലീസ് അന്വേഷണത്തിനിടെ പിടിച്ചെടുത്തിട്ടുണ്ട്.
Read Also: കോവിഡ് ബാധിച്ച് മരിച്ച കോൺഗ്രസ് പ്രവർത്തകന്റെ മൃതദേഹം കാണാനില്ല; ആരോഗ്യമന്ത്രിക്ക് ആദ്യ പരാതി