തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്‌ഥാന നേതാക്കള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ബിജെപി സംസ്‌ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, ബിജെപി സ്‌റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോടാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്. ധര്‍മരാജന്റെയും സുനില്‍ നായിക്കിന്റെയും മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.
ഇന്ന് തൃശൂര്‍ പോലീസ് ക്ളബ്ബില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇരുവരും ഹാജരാകുന്നത് സംബന്ധിച്ച് ആര്‍എസ്എസ്-ബിജെപി നേതൃത്വവുമായി കൂടിയാലോചന നടത്തിയതായാണ് വിവരം. സംസ്‌ഥാനത്ത് ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്‌തതില്‍ പ്രധാനപങ്ക് നിര്‍വഹിച്ചത് ഗണേശനാണ്.
ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, ബിജെപി പ്രാദേശിക നേതാവ് കാശിനാഥന്‍ എന്നിവരെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്‌തിരുന്നു.
പണത്തിന്റെ ഉറവിടം സംബന്ധിച്ചും ആര്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നത് എന്നത് സംബന്ധിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ പാര്‍ട്ടി നേതൃത്വത്തിന് പണമിടപാടിലെ പങ്ക് എത്രത്തോളമുണ്ടെന്നും വിശദമായി അന്വേഷിക്കും.
Read Also: വിഡി സതീശൻ ഇന്ന് തലസ്‌ഥാനത്ത്; മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും