കൊൽക്കത്ത: നഗരത്തിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഒന്‍പത് പേര്‍ മരിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്‌ട്രാന്‍ഡ് റോഡിലെ കെട്ടിടത്തിലാണ് അത്യാഹിതം സംഭവിച്ചത്. അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്‌ഥരും, ഒരു പൊലീസുകാരനും റെയില്‍വേ ഉദ്യോഗസ്‌ഥനുമാണ് മരിച്ചതെന്നാണ് സ്‌ഥിരീകരണം.
ഇന്നലെ വൈകിട്ട് 6.10 നാണ് കെട്ടിടത്തിന് തീപിടിച്ചത്. കിഴക്കൻ റെയിൽവേയുടെയും സൗത്ത് ഈസ്‌റ്റേൺ റെയിൽവേയുടെയും ന്യൂ കൊയ്‌ലഘട്ട് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. 12ആം നിലയിലെ ലിഫ്‌റ്റിനുളളിലാണ് അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലിഫ്‌റ്റിനുളളില്‍ ശ്വാസം മുട്ടിയും പൊളളലേറ്റുമാണ് ഇവര്‍ മരിച്ചതെന്നാണ് സൂചന. തീപിടുത്തം ഉണ്ടായതിനിടെ ലിഫ്‌റ്റ് ഉപയോഗിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് സ്‌ഥിരീകരണം.
രാത്രി പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവ സ്‌ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read also: ബംഗാൾ തിരഞ്ഞെടുപ്പ്; മമതാ ബാനർജി ഇന്ന് നന്ദിഗ്രാമിൽ