കൊൽക്കത്ത: നഗരത്തിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉന്നതാധികാര സമിതി രൂപീകരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനാണ് സമിതിയെ നിയോഗിച്ചത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ദുഃഖം രേഖപ്പെടുത്തി.
കഴിഞ്ഞ രാത്രിയിലാണ് കൊൽക്കത്ത സ്ട്രാൻഡ് റോഡിൽ റെയിൽവേയുടെ ഉടമസ്‌ഥതയിലുള്ള കൊയിലഘട്ട് ടവറിൽ തീപിടിത്തം ഉണ്ടായത്. അപകടത്തിൽ 9 പേർ മരിച്ചിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പടെയുള്ള മന്ത്രിമാർ രാത്രി തന്നെ അപകടസ്‌ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഒരാൾക്ക് സർക്കാർ ജോലിയും നൽകുമെന്ന് ബംഗാൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Read also: സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം; കർഷക മോർച്ചയുടെ യോഗം ഇന്ന്