കോഴിക്കോട്: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ രോഗ പ്രതിരോധ നടപടികൾ ഊർജ്‌ജിതമാക്കി. ഇന്നലെ ജില്ലയിലെ പ്രതിദിന കോവിഡ് കണക്കുകൾ രണ്ടായിരത്തി അഞ്ഞൂറ് കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്‌ജിതമാക്കാൻ നടപടികൾ സ്വീകരിക്കുന്നത്. ജില്ലയിൽ കോവിഡ് ബാധിതർക്ക് ചികിൽസ ഉറപ്പാക്കണമെന്ന് ജില്ലാ കളക്‌ടർ ഉത്തരവിട്ടു. സ്വകാര്യ ആശുപത്രികളിൽ ഐസിയു ഉൾപ്പടെ 25 ശതമാനം കിടക്കകൾ സജ്‌ജമാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപതികളിലും മറ്റു സുപ്രധാന ആശുപത്രികളിലും നിലവിലുള്ള ബെഡുകളുടെ 15 ശതമാനം മാറ്റിവെക്കണമെന്നും ഓക്‌സിജൻ സിലിണ്ടറുകളുടെ പ്രവർത്തന ക്ഷമത ആശുപത്രി സൂപ്രണ്ടുമാർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം, ജില്ലയിൽ ഇന്ന് 121 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കും.
Read also: മൻസൂർ വധക്കേസ്; റിമാൻഡിൽ കഴിയുന്ന പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും