കോഴിക്കോട് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാൾ കൂടി പിടിയിൽ

By Trainee Reporter, Malabar News
murder attempt case
Representational Image
Ajwa Travels

കോഴിക്കോട്: യുവാവിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ഫറോക്ക് പെട്ട എരഞ്ഞിക്കൽ വീട്ടിൽ റംഷിഹാദ് (37) നെയാണ് വെള്ളയിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മുഖദാർ മരക്കാർ കടവ് പറമ്പ് ഷംസു (44) നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27ന് പുലർച്ചെ കോഴിക്കോട് കോയ റോഡ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു സംഭവം.

കോയ റോഡ് ബീച്ചിലെ ആളൊഴിഞ്ഞ സ്‌ഥലത്ത്‌ വെച്ച് സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ ഗുണ്ടാ സംഘം മാരകായുധങ്ങളുമായി യുവാവിനെ വെട്ടാൻ ശ്രമിച്ചത്. എന്നാൽ, യുവാവ് ഒഴിഞ്ഞു മാറി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി ഡിഐജി എവി ജോർജ് ഐപിഎസിന്റെ നിർദ്ദേശ പ്രകാരം അന്വേഷണ സംഘം നിരവധി ആളുകളെ ചോദ്യം  ചെയ്യുകയും, ശാസ്‌ത്രീയ രീതിയിൽ അന്വേഷണം നടത്തി പ്രതികളിൽ എത്തിച്ചേരുകയുമായിരുന്നു.

എന്നാൽ, കേസിലെ പ്രതികളെല്ലാം ജില്ല വിട്ടിരുന്നു. പിന്നീട് സംഘത്തിലെ രണ്ടുപേർ ജില്ലയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഒളിവിൽ കഴിയുന്നതിനിടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഷംസു നല്ലളം പോലീസ് സ്‌റ്റേഷനിൽ അടിപിടി കേസിലെയും റംഷിഹാദ് കൊണ്ടോട്ടിയിൽ സ്വർണ കവർച്ചാ കേസിലെയും പ്രതിയാണ്. സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള പകയാണോ ഈ ആക്രമണത്തിന് കാരണമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Most Read: ഗുരുവായൂരിൽ ഈ മാസത്തെ ഭണ്ഡാര വരവ് 4,06 കോടി രൂപ; 2.532 കിലോഗ്രാം സ്വർണവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE