കെപിഎസി ലളിതയ്‌ക്ക് വലിയ ആസ്‌തിയില്ല; ചികിൽസാ ചെലവ് ഏറ്റെടുത്തത് അപേക്ഷ പ്രകാരം

By News Desk, Malabar News
KPAC Lalitha Treatment aid
Ajwa Travels

തിരുവനന്തപുരം: കെപിഎസി ലളിതയുടെ ചികിൽസാ ചെലവ് സർക്കാർ ഏറ്റെടുത്തതിൽ തർക്കമുണ്ടാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി വി അബ്‌ദു റഹിമാൻ. കലാകാരൻമാരെ കയ്യൊഴിയാനാകില്ല. അവർ നാടിന്റെ സ്വത്താണ്. സീരിയലിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് കെപിഎസി ലളിതയ്‌ക്കുള്ളത്. അവർക്ക് വലിയ ആസ്‌തിയില്ല. കെപിഎസി ലളിത അപേക്ഷ നൽകിയത് കൊണ്ടാണ് സർക്കാർ ചികിൽസാ ചെലവ് ഏറ്റെടുത്തതെന്നും മന്ത്രി വ്യക്‌തമാക്കി.

കേരള സംഗീത-നാടക അക്കാദമി ചെയർപേഴ്‌സൺ കൂടിയായ കെപിഎസി ലളിതയുടെ ചികിൽസാ ചെലവ് ഏറ്റെടുത്തതായി കഴിഞ്ഞ ദിവസമാണ് സർക്കാർ അറിയിച്ചത്. മന്ത്രിസഭാ യോഗത്തിന്റേതായിരുന്നു തീരുമാനം. പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി വി അബ്‌ദുറഹിമാൻ വിശദീകരണവുമായി രംഗത്തെത്തിയത്.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ വിദഗ്‌ധ ചികിൽസക്ക് വേണ്ടിയാണ് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കിയിരുന്നു.

Also Read: ദത്ത് വിവാദം; കുഞ്ഞിനെ അനുപമയ്‌ക്ക്‌ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആനി രാജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE