പരീക്ഷാ മൂല്യനിർണയം; അധ്യാപകർക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി

By Team Member, Malabar News
Representational image
Ajwa Travels

കാസർഗോഡ് : ഹയർ സെക്കൻഡറി, എസ്എസ്എൽസി മൂല്യനിർണയ കേന്ദ്രങ്ങളിലേക്ക് അധ്യാപകർക്ക് ലോക്ക്ഡൗൺ കാലയളവിൽ തടസം കൂടാതെ സഞ്ചരിക്കുന്നതിന് ജില്ലയിൽ പ്രത്യേക സർവീസുകൾ തയ്യാറാക്കി കെഎസ്ആർടിസി. കാസർഗോഡ് ഡിപ്പോ മാനേജരാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഇതിന്റെ അടിസ്‌ഥാനത്തിൽ നാളെ രാവിലെ 7 മണിക്ക് കാസർഗോഡ് നിന്ന് പുറപ്പെട്ട് ദേശീയപാത(ചെർക്കള, പെരിയ) നീലേശ്വരം വഴി ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ കേന്ദ്രത്തിലേക്ക് ബസ് എത്തും.

ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ കേന്ദ്രത്തിൽ എത്തിയ ശേഷം അവിടെ നിന്ന് തൃക്കരിപ്പൂർ മൂല്യനിർണയ കേന്ദ്രത്തിലേക്ക് സർവീസ് നടത്തും. മൂല്യനിർണയം അവസാനിക്കുന്ന സമയത്ത് വൈകിട്ട് തൃക്കരിപ്പൂരിൽ നിന്ന് ചായ്യോത്തേക്കും അവിടെ നിന്ന് നീലേശ്വരം ദേശീയപാത വഴി കാസർഗോഡേക്കും സർവീസ് ഉണ്ടായിരിക്കും. ഇതിനൊപ്പം തന്നെ പയ്യന്നൂരിൽ നിന്ന് നീലേശ്വരം കാഞ്ഞങ്ങാട് ചന്ദ്രഗിരി പാലം കെഎസ്‌ടിപി റോഡ് വഴി കാസർഗോഡെത്തി തളങ്കര മൂല്യനിർണയ കേന്ദ്രത്തിലേക്ക് നാളെ രാവിലെ 7ന് മറ്റൊരു കെഎസ്ആർടിസി ബസ് കൂടി സർവീസ് നടത്തും.

തുടർന്ന് വൈകുന്നേരം മൂല്യനിർണയത്തിന് ശേഷം തളങ്കരയിൽ നിന്ന് ചന്ദ്രഗിരി പാലം കാഞ്ഞങ്ങാട്, നീലേശ്വരം വഴി പയ്യന്നൂരിലേക്ക് സർവീസ് നടത്തും. നിലവിൽ സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അധ്യാപകർക്ക് മൂല്യനിർണയ കേന്ദ്രങ്ങളിൽ എത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സർവീസുകൾ നടത്താൻ അധികൃതർ തീരുമാനിച്ചത്. പൊതുഗതാഗതം ആരംഭിക്കുന്നത് വരെ പ്രത്യേക സർവീസ് തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : ഇരിട്ടിയിൽ പണിയായുധങ്ങൾ മോഷണം പോയതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE