കോഴിക്കോട്: എംസി കമറുദ്ദീന്‍ എംഎല്‍എ രാജി വെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ കമറുദ്ദീനെതിരെ പാര്‍ട്ടി നടപടിയെടുക്കില്ല. നിക്ഷേപകര്‍ക്ക് നിശ്‌ചിത സമയത്തിനുള്ളില്‍ പണം തിരിച്ചു കൊടുക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കമറുദ്ദിന്റെ അറസ്‌റ്റിന് പിന്നില്‍ രാഷ്‍ട്രീയ കാരണങ്ങളൾ ആണെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഇല്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് അറസ്‌റ്റ്. ആരോപണങ്ങള്‍ ഉണ്ടാകും. ആര്‍ക്കെതിരെയാണ് ഇല്ലാത്തത്? മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ആരോപണങ്ങള്‍ ഇല്ലേ? അവര്‍ക്കെതിരെ എന്ത് നടപടിയാണ് ഉണ്ടായത്, കുഞ്ഞാലിക്കുട്ടി ചോദിച്ചു. വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബിസിനസ് പൊളിഞ്ഞതാണെങ്കില്‍ അതില്‍ തട്ടിപ്പോ വെട്ടിപ്പോ നടന്നിട്ടുണ്ടോ എന്നെങ്കിലും അന്വേഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘പൊലീസ് നടപടി നിയമപരമായി നിലനില്‍ക്കാത്തത് ആണ്. രാഷ്‍ട്രീയമായി വാര്‍ത്ത സൃഷ്‌ടിക്കാന്‍ വേണ്ടി മാത്രം എടുത്ത നടപടി മാത്രമായേ അറസ്‌റ്റിനെ കാണാന്‍ കഴിയൂ. നിക്ഷേപ പദ്ധതിയെക്കുറിച്ച് പാര്‍ട്ടി അറിഞ്ഞിരുന്നില്ല. ആളുകള്‍ക്ക് കാശ് കൊടുക്കാനുള്ള കാര്യവും ലീഗിന് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് സമയത്ത് അറിയില്ലായിരുന്നു. വിദ്യാര്‍ഥി സംഘടനയിലൂടെ വന്ന മികച്ച സംഘാടകനും രാഷ്‍ട്രീയ നേതാവുമാണ് എംസി കമറുദ്ദീന്‍ എന്ന കാര്യത്തില്‍ സംശയമില്ല. അര ദിവസം ചോദ്യം ചെയ്‌ത് ഒരു എംഎല്‍എ യെ അറസ്‌റ്റ് ചെയ്‌ത ജയിലിലടച്ച നടപടി അന്യായം ആണ്’- കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍.
Malabar News: മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍
എന്നാല്‍, നിക്ഷേപകര്‍ക്ക് പണം കൊടുക്കാനുള്ളത് നിസ്സാരം ആയി കാണില്ല. അത് കൊടുത്ത് തീര്‍ക്കുക തന്നെ വേണം, അക്കാര്യത്തില്‍ സംശയമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എംസി കമറുദ്ദീനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് ചേര്‍ന്ന ഉന്നതാധികാരി സമിതി യോഗത്തിന് ശേഷമായിരുന്നു അദേഹത്തിന്റെ പ്രതികരണം.