നവംബർ 17 മുതൽ കുവൈത്ത് വിമാനത്താവളം മുഴുവൻ സമയം പ്രവർത്തിക്കും

By Staff Reporter, Malabar News
MALABARNEWS-KUWAIT
Ajwa Travels

കുവൈത്ത് സിറ്റി: നവംബർ 17 മുതൽ കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പഴയ തോതിൽ പുനസ്‌ഥാപിക്കാൻ തീരുമാനം. നിലവിൽ രാത്രി 10നും പുലർച്ചെ 4നും ഇടയിൽ വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നില്ല. കോവിഡ് വ്യാപനവും, ജീവനക്കാരുടെ കുറവും കണക്കിലെടുത്താണ് ഇത്തരമൊരു സംവിധാനം ഇവിടെ ഒരുക്കിയത്.

എന്നാൽ ആവശ്യമായ പ്രതിരോധ സംവിധാനങ്ങളും, വേണ്ടത്ര ജീവനക്കാരെയും ഏർപ്പെടുത്തിയാൽ മുഴുവൻ സമയം പ്രവർത്തിക്കാമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. തുടർന്ന് കൂടുതൽ ജീവനക്കാരെ വിന്യസിക്കാൻ വിമാനക്കമ്പനികളും സമ്മതം അറിയിച്ചു. സർവീസുകൾ കുറവായതിനാൽ ജീവനക്കാർക്ക് നിലവിൽ ക്ഷാമമില്ല.

നവംബർ 17 മുതൽ വിമാനത്താവളം ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുമെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ ജനറൽ എഞ്ചിനീയർ സുലൈമാൻ അൽ ഫൗസാൻ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ അന്തിമ അനുമതി ഉടൻ ലഭിക്കുമെന്നാണ് സൂചന.

പ്രവർത്തന സമയം വർധിപ്പിക്കുമെങ്കിലും തൽക്കാലത്തേക്ക് വിമാന സർവീസുകളുടെ എണ്ണം പഴയപടി തന്നെ നിലനിർത്തിയേക്കും. മുപ്പത് ശതമാനം ശേഷിയിലാണ് നിലവിൽ വിമാനത്താവളം പ്രവർത്തിക്കുന്നത്. പ്രതിദിനം പരമാവധി 100 സർവീസുകൾക്ക് മാത്രമേ അനുമതിയുള്ളു.

Read Also: ബിഹാര്‍ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്ന് കോണ്‍ഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE