കവരത്തി: സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെച്ച് ലക്ഷദ്വീപ് ഭരണകൂടം. റവന്യൂ ആക്‌ട് പ്രാബല്യത്തിൽ വരുന്നതിന് മുൻപ് സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിൽ കൊടി നാട്ടിയത് വിവാദമായതോടെയാണ് പിൻമാറ്റം. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കെതിരെ ശക്‌തമായ പ്രതിഷേധമാണ് ലക്ഷദ്വീപിൽ ഉയർന്നു വരുന്നത്. എന്നാൽ ഭൂമി പിടിച്ചെടുക്കുന്നത് സർക്കാർ നയമല്ലെന്നും നഷ്‌ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കില്ലെന്നുമാണ് ദ്വീപ് ബിജെപി നേതൃത്വം പറയുന്നത്.
അതേസമയം, ചാനൽ ചർച്ചക്കിടെ ലക്ഷദ്വീപ് വിഷയത്തിൽ നടത്തിയ പരാമർശത്തെ തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചർച്ചക്കിടെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്ക് എതിരെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് സംവിധായകയായ ഐഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
Read also: ഐഷ സുൽത്താനയുടെ രാജ്യദ്രോഹക്കേസ്; മുൻകൂർ ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും