മുൻ പോലീസ് കമ്മീഷണറുടെ ‘ലെറ്റർ ബോംബ്’; എൻസിപി മന്ത്രിമാരെ വിളിച്ചു വരുത്തി പവാർ

By Desk Reporter, Malabar News
Sharad-pawar
ശരദ് പവാർ
Ajwa Travels

മുംബൈ: മഹാരാഷ്‌ട്ര സർക്കാരിനെ പിടിച്ചു കുലുക്കി പുറത്താക്കപ്പെട്ട പോലീസ് കമ്മീഷണർ പരംബീര്‍ സിങ്ങിന്റെ കത്ത് പുറത്തു വന്നതിന് പിന്നാലെ എൻസിപി മന്ത്രിമാരെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് ശരദ് പവാർ. കത്തിൽ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്‌മുഖിന് എതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ചർച്ച നടത്താനാണ് എൻസിപി മേധാവി ശരദ് പവാർ മുതിർന്ന മന്ത്രിമാരെ വിളിച്ചു വരുത്തുന്നത്.

ഉപമുഖ്യമന്ത്രി അജിത് പവാറും എൻ‌എസ്‌പി സംസ്‌ഥാന മേധാവിയും മന്ത്രിയുമായ ജയന്ത് പാട്ടീലും പവാറിനെ കാണാനായി ഡെൽഹിയിലെത്തും. ശിവസേന നേതാവ് സഞ്‌ജയ് റാവത്തും പവാറിനെ ഡെൽഹിയിൽ എത്തി സന്ദർശിക്കും. “ശരദ് പവാർ ശരിയായ തീരുമാനം എടുക്കും. ഇന്ന് ഉച്ചക്ക് ഞാൻ ഡെൽഹിയിലേക്ക് പോകുകയും അദ്ദേഹത്തെ കാണാൻ ശ്രമിക്കുകയും ചെയ്യും,”- സഞ്‌ജയ് റാവത്ത് പറഞ്ഞു.

അനിൽ ദേശ്‌മുഖിന് എതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ വളരെ ഗൗരവമേറിയത് ആണെന്നും ആത്‌മപരിശോധന നടത്താനുള്ള സമയമാണെന്നും റാവത്ത് പ്രതികരിച്ചു. “ഓരോ സഖ്യകക്ഷിയും ആത്‌മപരിശോധന നടത്തേണ്ടതുണ്ട്. എല്ലാവരും കാലുകൾ നിലത്തു ഉറച്ചതാണോയെന്ന് സ്വയം പരിശോധിക്കണം,”- അദ്ദേഹം കൂട്ടിച്ചേർത്തു.

മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്‌തു കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ടാണ് മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് സ്‌ഥാനത്ത് നിന്നും മാറ്റപ്പെട്ടത്. പരംബീര്‍ സിംഗ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഇന്നലെയാണ് പുറത്തുവന്നത്.

മുകേഷ് അംബാനി കേസിൽ സസ്‌പെൻഷനിലായ മഹാരാഷ്‌ട്ര ക്രൈംബ്രാഞ്ച് ഇൻസ്‌പെക്‌ടർ സച്ചിന്‍ വാസെയെ ഉപയോഗിച്ച് മുംബൈയിലെ ഭക്ഷണശാലകള്‍, ബാറുകള്‍, മറ്റ് സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും 100 കോടി ഭീഷണിപ്പെടുത്തി കൈക്കലാക്കുവാന്‍ ശ്രമം നടന്നുവെന്നാണ് കത്തിൽ ആരോപിക്കുന്നത്. വാസെയെപ്പോലെ വിവിധ ഉദ്യോഗസ്‌ഥര്‍ക്ക് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയില്‍ നിന്നും ഇത്തരത്തില്‍ നിര്‍ദേശം എത്തിയിട്ടുണ്ടെന്നാണ് കത്തിലെ ആരോപണം. ഒപ്പം ക്രമസമാധാന പാലനത്തില്‍ ആഭ്യന്തര മന്ത്രിയുടെ രാഷ്‌ട്രീയ ഇടപെടല്‍ നടക്കുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്.

വാസെ അടക്കമുള്ള പോലീസ് ഓഫീസര്‍മാരെ സ്വന്തം വസതിയില്‍ വിളിച്ചുവരുത്തി അന്വേഷണങ്ങള്‍ക്കും മറ്റും ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കുന്നുവെന്നാണ് കത്തിലെ മറ്റൊരു ആരോപണം. ഫെബ്രുവരി മധ്യത്തോടെയാണ് നൂറുകോടി പിരിക്കാന്‍ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടത് എന്നാണ് കത്തില്‍ പറയുന്നത്.

Also Read:  ബിജെപിയുമായുള്ള കൂട്ടുകെട്ട് അണ്ണാ ഡിഎംകെക്ക് തിരിച്ചടിയാകും; സ്‌റ്റാലിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE