ലൈഫ് മിഷൻ തട്ടിപ്പ്; കമ്മീഷൻ ഒമ്പതര കോടിയെന്ന് പ്രതിപക്ഷം

By Desk Reporter, Malabar News
death threat to VD Satheesan
Ajwa Travels

തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പിൽ സർക്കാരിനെതിരെ കൂടുതൽ ആരോപണവുമായി പ്രതിപക്ഷം. മുൻപ് പറഞ്ഞത് പോലെ റെഡ് ക്രെസന്റുമായി ധാരണാപത്രത്തിൽ ഒപ്പിട്ടുവെങ്കിലും പിന്നീട് തുടർകരാറിൽ ഏർപ്പെട്ടില്ല. ലൈഫ് മിഷൻ പദ്ധതിയിൽ ആകെ ഒൻപതര കോടിയാണ് കൈക്കൂലിയായി കൊടുത്തതെന്നും വി.ഡി സതീശൻ ആരോപിച്ചു. നാലര കോടി രൂപയുടെ കാര്യങ്ങൾ മാത്രമേ ഇതുവരെയും പുറത്തുവന്നിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഈ സർക്കാരിന്റെ കാലത്ത് നടന്ന ബെവ്‌കോ അഴിമതിയിൽ എന്തുകൊണ്ട് അന്വേഷണം നടന്നില്ല, ലൈഫ് മിഷൻ തട്ടിപ്പിനു പിന്നിലും ബെവ്‌കോ അഴിമതിക്ക് പിന്നിലും ഒരേയാളുകൾ തന്നെയല്ലേ എന്നും വി.ഡി സതീശൻ ആരോപിച്ചു. ഇതിലൊന്നും സർക്കാരിന് യാതൊരു മറുപടിയും പറയാനില്ലയെന്നും വി.ഡി. സതീശൻ ചൂണ്ടികാട്ടി.

20 കോടിയുടെ പദ്ധതിയിൽ ആകെ നാലരകോടി രൂപ കമ്മീഷനായി കൊടുത്തുവെന്ന് യൂണിടാക് കമ്പനിയുടെ തലവൻ എൻഫോഴ്‌സ്‌മെന്റിന്‌ മൊഴി നൽകിയതാണ്.
എന്നാൽ ഇതിന് പുറമേ 5 കോടി രൂപ വേറെയും കൈക്കൂലി ഇനത്തിൽ നൽകിയിട്ടുണ്ട്. പത്ത് കോടിയിൽ താഴെ മാത്രം നിർമ്മാണചിലവ് വരുന്ന ലൈഫ് മിഷനിൽ അത്ര തന്നെ തുക കമ്മീഷനായും നൽകി. ആകെ ഒൻപതര കോടി രൂപ ഈയിനത്തിൽ പദ്ധതിയിൽ നിന്നും പുറത്തേക്ക് പോയി. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയ്യാറാകുമോ എന്ന് വെല്ലുവിളിക്കുന്നതായും വി.ഡി സതീശൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE