തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പിൽ സർക്കാരിനെതിരെ കൂടുതൽ ആരോപണവുമായി പ്രതിപക്ഷം. മുൻപ് പറഞ്ഞത് പോലെ റെഡ് ക്രെസന്റുമായി ധാരണാപത്രത്തിൽ ഒപ്പിട്ടുവെങ്കിലും പിന്നീട് തുടർകരാറിൽ ഏർപ്പെട്ടില്ല. ലൈഫ് മിഷൻ പദ്ധതിയിൽ ആകെ ഒൻപതര കോടിയാണ് കൈക്കൂലിയായി കൊടുത്തതെന്നും വി.ഡി സതീശൻ ആരോപിച്ചു. നാലര കോടി രൂപയുടെ കാര്യങ്ങൾ മാത്രമേ ഇതുവരെയും പുറത്തുവന്നിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഈ സർക്കാരിന്റെ കാലത്ത് നടന്ന ബെവ്‌കോ അഴിമതിയിൽ എന്തുകൊണ്ട് അന്വേഷണം നടന്നില്ല, ലൈഫ് മിഷൻ തട്ടിപ്പിനു പിന്നിലും ബെവ്‌കോ അഴിമതിക്ക് പിന്നിലും ഒരേയാളുകൾ തന്നെയല്ലേ എന്നും വി.ഡി സതീശൻ ആരോപിച്ചു. ഇതിലൊന്നും സർക്കാരിന് യാതൊരു മറുപടിയും പറയാനില്ലയെന്നും വി.ഡി. സതീശൻ ചൂണ്ടികാട്ടി.