തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലൂടെ 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12,000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നൽകുമെന്ന് മന്ത്രി തോമസ് ഐസക്ക്. 2080 കോടി രൂപയാണ് ചെലവ്.
അതേസമയം, ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാരും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹരജി കോടതി തള്ളി. ലൈഫ് മിഷൻ സിഇഒ യുവി ജോസിനെതിരെയുള്ള തുടർനടപടികൾ സ്‌റ്റേ ചെയ്‌ത കോടതി നടപടി നീക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹരജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്‌ജി പി രാജൻ അംഗീകരിക്കുകയായിരുന്നു.
എന്നാൽ, ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം. മാത്രമല്ല ഹരജി അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് കോടതിക്ക് സര്‍ക്കാര്‍ കത്ത് നല്‍കും. ലൈഫ് മിഷനില്‍ എഫ്‌സിആര്‍എ ലംഘനം ഉണ്ടായി എന്ന ഹൈക്കോടതി കണ്ടെത്തല്‍ തെറ്റാണെന്നും അനില്‍ അക്കരയുടെ പരാതിയില്‍ തരിത പരിശോധന നടത്താതെയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തതെന്നും ഹരജിയില്‍ പറയുന്നു.
Also Read: ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി; 100 കോടി രൂപ വകയിരുത്തും