ലൈഫ് മിഷന്‍: ശിവശങ്കറിനെ കുരുക്കിലാക്കി യു.വി. ജോസിന്റെ മൊഴി

By Trainee Reporter, Malabar News
Malabar News_m-sivasankar
M Sivasankar
Ajwa Travels

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ പദ്ധതി സിഇഒ യു.വി. ജോസിന്റെ മൊഴി. യൂണിടാകിന് സഹായമായത് ശിവശങ്കറിന്റെ ഇടപെടല്‍ ആണെന്നാണ് യു.വി. ജോസിന്റെ മൊഴി. വിജിലന്‍സിന് നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍.

Read also: എ പി അബ്‌ദുള്ളക്കുട്ടിക്ക് നേരെ ആക്രമണം; പ്രതിഷേധവുമായി കെ സുരേന്ദ്രന്‍

സെക്രട്ടറിയേറ്റില്‍ എത്തിയാണ് ലൈഫ് മിഷന്‍ സിഇഒയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയത്. മൊഴി എടുക്കല്‍ 5 മണിക്കൂറോളം നീണ്ടുനിന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാര്‍ യൂണിടാക്കിന് നല്‍കിയത് സംബന്ധിച്ച് കുറിച്ച് അറിയില്ലായിരുന്നെന്നും യു.വി. ജോസ് മൊഴി നല്‍കി. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐയും നേരത്തെ യു.വി. ജോസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. യു.വി. ജോസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എം. ശിവശങ്കറിനെ വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പ്രതികളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കേസില്‍ ശിവശങ്കറിനെതിരെ ഡിജിറ്റല്‍ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ നേരിട്ടെത്താന്‍ ശിവശങ്കറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് ശിവശങ്കറിന്റെ മൊഴിയെടുക്കുന്നത്.

Read also: വാളയാര്‍ കേസ്; നീതിക്കായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി പെണ്‍കുട്ടികളുടെ അമ്മ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE