പാറ്റ്‌ന: മലയാളി ബാസ്‌കറ്റ് ബോള്‍ താരം കെസി ലിതാര(23)യുടെ മരണത്തില്‍ ആരോപണ വിധേയനായ കോച്ച് രവി സിംഗിന് സസ്‌പെന്‍ഷന്‍. രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഈസ്‌റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.
റെയില്‍വേ ഒരു തരത്തിലും കോച്ചിനെ സഹായിക്കുന്നില്ലെന്നും കേസില്‍ വകുപ്പുതല അന്വേഷണത്തിന് സാധ്യതയില്ലെന്നും റെയില്‍വേ മുഖ്യ വക്‌താവ് പറഞ്ഞു.
വടകര വട്ടോളി കത്യപ്പൻചാലിൽ കരുണന്റെയും ലളിതയുടെയും മകളാണ് ലിതാര. പാറ്റ്‌ന ഗാന്ധിനഗറിലെ ഫ്‌ളാറ്റിലാണ് ലിതാരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോച്ച് രവി സിങ് ലിതാരയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. യുവതിയുടെ അമ്മാവൻ സിപി രാജീവന്റെ പരാതിയെ തുടർന്നാണ് കോച്ചിനെതിരെ കേസെടുത്തിരിക്കുന്നത്. കോച്ചിൽ നിന്ന് ലൈംഗികവും മാനസികവുമായ പീഡനം ഉണ്ടായിരുനെന്ന് ലിതാര ഫോണിൽ അറിയിച്ചിരുന്നതായി രാജീവൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Most Read: പൂരപ്പറമ്പില്‍ വിതരണത്തിനായി ‘സവര്‍ക്കർ’ ബലൂണുകളും മാസ്‌കുകളും; പിടിച്ചെടുത്തു