ലിതാരയുടെ മരണം; കോച്ച് ഒളിവിലെന്ന് പോലീസ്

By News Bureau, Malabar News
Ajwa Travels

കോഴിക്കോട്: റെയിൽവെയുടെ മലയാളി ബാസ്‌കറ്റ് ബോൾ താരം ലിതാര തൂങ്ങിമരിച്ച സംഭവത്തിൽ ബിഹാർ പോലീസ് കോഴിക്കോടുള്ള വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ബിഹാർ രാജ്‌നഗർ പോലീസ് സ്‌റ്റേഷൻ ഉദ്യോഗസ്‌ഥരാണ് കോഴിക്കോട് വട്ടോളിയിലെ വീട്ടിൽ എത്തി മൊഴിയെടുത്തത്.

ഏപ്രിൽ 26നാണ് ലിതാരയെ പാറ്റ്നയിൽ തന്റെ താമസ സ്‌ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റ്യാടി വട്ടോളി സ്വദേശി കരുണന്റെ മകളായ ലിതാര പാറ്റ്ന ദാനാപൂരിലെ ഡിആർഎം ഓഫിസിലെ ഉദ്യോഗസ്‌ഥയായിരുന്നു.

ബാസ്‌കറ്റ് ബോൾ കോച്ച് രവി സിംഗ് ലിതാരയെ മാനസികമായി നിരന്തരം പീഡിപ്പിച്ചുവെന്ന് മരണത്തിന് പിന്നാലെ വീട്ടുകാർ പരാതി നൽകിയിരുന്നു.

കോച്ചിന് എതിരായ ആരോപണത്തിൽ വീട്ടുകാർ ഉറച്ച് നിൽക്കുന്നുവെന്ന് ബിഹാർ പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. ലിതാരയുടെ മൃതദേഹം വീണ്ടും പോസ്‌റ്റുമോർട്ടം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കോച്ച് രവി സിംഗ് ഒളിവിൽ ആണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ പരിശീലകന്റെ മൊഴിയും ലിതാരയുടെ കൂട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തും. വിശദമായ റിപ്പോർട് വേഗത്തിൽ സമർപ്പിക്കുമെന്നും രാജീവ് നഗർ പോലീസ് ഇൻസ്‌പെക്‌ടർ ശംഭു സിംഗ് അറിയിച്ചു.

Most Read: സ്‌കൂളുകളിൽ ഉണ്ടായത് ഭക്ഷ്യ വിഷബാധയല്ല, സമഗ്രാന്വേഷണം നടത്തും; വിദ്യാഭ്യാസമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE