ലണ്ടൻ: വായ്‌പാ തട്ടിപ്പ് കേസ് പ്രതിയായ ബിസിനസ് പ്രമുഖൻ വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് ലണ്ടൻ ഹൈക്കോടതി. ഇപ്പോൾ പ്രവർത്തന രഹിതമായിരിക്കുന്ന മല്യയുടെ കിംഗ്‌ഫിഷർ എയർലൈൻസിൽ നിന്ന് സ്വത്തുക്കൾ കണ്ടുകെട്ടിക്കൊണ്ട് വായ്‌പകളിൽ നിന്നുള്ള കടം വീണ്ടെടുക്കാൻ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബാങ്കുകളുടെ കൺസോർഷ്യത്തിന് വിധി സഹായകരമാവും.
ലണ്ടൻ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ മല്യ ശ്രമിച്ചെങ്കിലും അതിന് അനുമതി ലഭിച്ചിട്ടില്ലെന്നാണ് സൂചന. നേരത്തെ വായ്‌പാ തട്ടിപ്പ് കേസിൽ മല്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ബാങ്കുകൾ സുപ്രീം കോടതിയെ സമീപിക്കാൻ ഇരിക്കെയാണ് ഇയാൾ ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കടന്നു കളഞ്ഞത്. ഇയാളെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുകയാണ്.
കിംഗ്‌ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്‌പാ തട്ടിപ്പ് കേസിൽ ഇഡിയും സിബിഐയും മല്യക്ക് പിന്നാലെയുണ്ട്. ഇതിന്റെ ഭാഗമായി മല്യയുടെ ഫ്രാന്‍സിലെ കോടികൾ വിലമതിക്കുന്ന ആസ്‍തികള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. 14 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി ഫ്രാൻസിലെ അധികൃതരുടെ സഹായത്തോടെ കണ്ടുകെട്ടിയത്.
Read Also: സുനന്ദ പുഷ്‌കർ ദുരൂഹമരണ കേസ്; തരൂർ വിചാരണ നേരിടണോയെന്ന് ഇന്നറിയാം