തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിൻവലിച്ചാൽ ഉടൻ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബെവ്‌കോ. ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നത് കാരണമുള്ള നഷ്‌ടം ആയിരം കോടി പിന്നിട്ടതായും ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്‌ടം പെരുകുമെന്നും എംഡി യോഗേഷ് ഗുപ്‌ത സര്‍ക്കാരിനെ അറിയിച്ചു.
മാത്രവുമല്ല ശമ്പളം, കട വാടക എന്നിവയ്‌ക്കായി സര്‍ക്കാരിന്റെ സഹായം തേടേണ്ടി വരും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന ആവശ്യം ബെവ്‌കോ സര്‍ക്കാരിന് മുന്നില്‍ വെച്ചത്. വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താവും സര്‍ക്കാരിന്റെ തീരുമാനം.
ബാറുകള്‍, ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ എന്നിവ ഉടന്‍ തുറക്കേണ്ടെന്നായിരുന്നു നേരത്തെ ആരോഗ്യ വകുപ്പിന്റെ നിലപാട്. മദ്യത്തിന്റെ ഹോം ഡെലിവറിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും ഇപ്പോള്‍ വേണ്ടെന്നായിരുന്നു എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്റെ നിലപാട്.
Read Also: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിക്കും; പഠനം ഓണ്‍ലൈനിൽ