വയനാട്: വയനാട്ടില്‍ പശുക്കളില്‍ ഗുരുതര വൈറസ് രോഗം. ലംമ്പീസ് എന്ന ചര്‍മ രോഗമാണ് പശുക്കളില്‍ വ്യാപിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പാലുല്‍പ്പാദനം വന്‍ തോതില്‍ കുറഞ്ഞു. പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ ക്ഷീരകര്‍ഷകര്‍ ആശങ്കയിലാണ്.
ജില്ലയില്‍ 10 പഞ്ചായത്തുകളിലായി 170 ഓളം പശുക്കള്‍ക്ക് രോഗം ബാധിച്ചു. കാലില്‍ നീരും ശരീരത്തില്‍ തടിപ്പുമാണ് ആദ്യ ലക്ഷണം. പിന്നീട് ശരീരമാസകലം വൃണമാകും. അതിവേഗം വ്യാപിക്കുന്ന വൈറസ് രോഗത്തിനുള്ള പ്രതിരോധ വാക്‌സിന് കടുത്ത ക്ഷാമമാണ്. 100 ഡോസ് വാക്‌സിന് 9000 രൂപയാണ് വില. 30 കിലോമീറ്റര്‍ വരെ വായുവിലൂടെ രോഗം പടരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്.
Malabar News: ജില്ലയിലെ മൂന്ന് കോളജുകളുടെ നവീകരണം മുഖ്യമന്ത്രി ഉൽഘാടനം ചെയ്‌തു
തൊഴുത്ത് അണുമുക്‌തമാക്കുകയും പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്യുകയാണ് പ്രതിരോധ മാര്‍ഗ്ഗം. ഈച്ച, കൊതുക് എന്നിവയും രോഗം പരത്തും. രോഗവ്യാപനം ഭയന്ന് കര്‍ഷകര്‍ പശുതൊഴുത്ത് മൂടിയിട്ടിരിക്കുകയാണ്. ജന്തുരോഗ നിയന്ത്രണ പദ്ധതിയനുസരിച്ച് 3000 ഡോസ് വാക്‌സിന്‍ എത്തിച്ചിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്. അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നെത്തിയ കാലികളിലൂടെയാണ് രോഗം വന്നതെന്നാണ് കരുതുന്നത്.