കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നു. മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരുന്ന സ്വപ്‌ന സുരേഷിനേയും ഓഫിസില്‍ എത്തിച്ചു. ഇരുവരേയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ രണ്ടു തവണയും മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയും ആയിരുന്ന ശിവശങ്കറിനെ സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതികളുമായുള്ള അടുപ്പത്തിന്റെ പേരിലാണു സസ്‌പെൻഡ് ചെയ്‌തത്. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി ലഭിക്കാനും ശിവശങ്കര്‍ ഇടപെട്ടുവെന്നു കണ്ടെത്തിയിരുന്നു.
Read also: ‘പാവപ്പെട്ടവര്‍ക്ക് ശോഷണം മിത്രങ്ങള്‍ക്ക് പോഷണം’; തൊഴില്‍ നയത്തിനെതിരെ രാഹുല്‍ ഗാന്ധി