ക്വാലലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ പി കശ്യപ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. തായ്‌ലന്‍ഡ് താരം കുന്‍ലാവുറ്റ് വിറ്റിഡ്‌സാണിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കശ്യപിന്റെ തോൽവി. സ്‌കോര്‍ 21–19, 21–10.
ഇതിനിടെ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി- സാത്വിക് സായ്‌രാജ് സഖ്യത്തിന് അടുത്ത റൗണ്ടിലേക്ക് വാക്ക് ഓവര്‍ ലഭിച്ചു. ഇന്തോനേഷ്യല്‍ സഖ്യം പിൻമാറിയതോടെയാണ് ഇന്ത്യന്‍ സഖ്യം മുന്നേറിയത്.
അതേസമയം മലയാളിതാരം എച്ച്എസ് പ്രണോയിയും പിവി സിന്ധുവും നേരത്തെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. തയ്‌വാന്‍ താരം ചൗ ടിയെന്‍ ചെന്നിനെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാർട്ടറിൽ കടന്നത്. ചൈനീസ് തായ്‌പേയുടെ തായ് സു യിംഗിയാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി. തയ്‌വാന്‍ താരം ചൗ ടിയെന്‍ ചെന്നിനെയാണ് മലയാളി താരം പ്രണോയ് തോല്‍പ്പിച്ചത്. ഇന്തോനേഷ്യയുടെ ജോന്‍താന്‍ ക്രിസ്‌റ്റിയെയാണ് ക്വാര്‍ട്ടറില്‍ താരം നേരിടുക.
അമേരിക്കന്‍ താരം ഐറിസ് വാംഗിനോട് പരാജയപ്പെട്ട് സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ പുറത്തായി. സ്‌കോര്‍ 21–11, 21–17. ഡബിള്‍സില്‍ ഇന്ത്യയുടെ ബി സുമീത് റെഡി- അശ്വിനി പൊന്നപ്പ സഖ്യവും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി.
അതേസമയം വനിതകളില്‍ ലോക ഒന്നാം നമ്പറായ ജപ്പാന്‍ താരം അകാനെ യെമാഗൂച്ചി ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. പുരുഷൻമാരില്‍ ലോക ഒന്നാം നമ്പര്‍ വിക്‌ടർ അക്‌സെല്‍സെന്‍ ഫ്രഞ്ച് താരം ബ്രൈസ് ലെവര്‍ഡെസിനെ മറികടന്ന് രണ്ടാം റൗണ്ടില്‍ കടന്നു.
Most Read: ഫിലിപ്പീന്‍സിന്റെ പ്രസിഡണ്ടായി ഫെര്‍ഡിനന്റ് മാര്‍ക്കോസ് ജൂനിയര്‍ അധികാരമേറ്റു