കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിരെ രൂക്ഷ വിമർശനവുമായി ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ. അഹംഭാവം മൂലം മമത പശ്‌ചിമ ബംഗാളിലെ കർഷകരെ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കിയെന്ന് നഡ്ഡ ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പോടെ തൃണമൂൽ കോൺഗ്രസിനോടും മമതയോടും ബംഗാളിലെ ജനങ്ങൾ ‘ടാറ്റ’ പറയുമെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. ബംഗാളിലെ മാൽഡയിൽ നടന്ന റോഡ് റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ.
‘ടാറ്റ’ എന്ന വാക്ക് ബംഗാൾ രാഷ്‌ട്രീയത്തിൽ ഏറെ പ്രധാനമർഹിക്കുന്ന ഒന്നാണ്. നന്ദിഗ്രാമിൽ ടാറ്റ ഫാക്‌ടറിക്കെതിരായ പ്രക്ഷോഭത്തിലൂടെയാണ് 34 വർഷത്തെ സിപിഎം ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് മമത ബാനർജി ബംഗാളിൽ അധികാരത്തിൽ എത്തിയത്.
പ്രധാനമന്ത്രി കിസാൻ യോജനയിലെ ആനുകൂല്യങ്ങൾ ബംഗാളിലെ കർഷകർക്ക് നിഷേധിച്ചതിലൂടെ മമത വലിയ അനീതിയാണ് കാണിച്ചിട്ടുളളത്. മമതയുടെ അഹംഭാവം മൂലമാണ് ബംഗാളിൽ ക്ഷേമ പദ്ധതി നടത്താൻ അനുവദിക്കാതിരുന്നത്. കർഷകർ ഈ പദ്ധതി മനസിലാക്കി തുടങ്ങിയതോടെ ഇപ്പോൾ നടപ്പിലാക്കുമെന്ന് അവർ പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷം 70 ലക്ഷം കർഷകർക്ക് 6,000 രൂപ വീതം ലഭിക്കേണ്ടത് നഷ്‌ടമായെന്നും നഡ്ഡ പറഞ്ഞു.
Read also: ഗാസിപൂരിൽ ഒക്‌ടോബർ 2 വരെ പ്രക്ഷോഭം തുടരും; രാകേഷ് ടിക്കായത്ത്