കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി അധികാരത്തിലേറി. മൂന്നാം തവണയാണ് മമതാ ബാനർജി ബംഗാളിന്റെ ഭരണചക്രം തിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് മമത സത്യപ്രതിജ്‌ഞ ചെയ്‌തത്. മന്ത്രിസഭയിലെ ബാക്കി മന്ത്രിമാര്‍ മെയ് 9ന് സത്യപ്രതിജ്‌ഞ ചെയ്യും.
2011ലാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യമായി ബംഗാളില്‍ അധികാരമേല്‍ക്കുന്നത്. 34 വര്‍ഷം ഭരിച്ച സിപിഐഎം സര്‍ക്കാരിനെ താഴെയിറക്കിയ ശേഷമായിരുന്നു തൃണമൂൽ അധികാരത്തിൽ ഏറിയത്. ഇത്തവണ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ഉൾപ്പടെ ബിജെപിക്കായി ബംഗാളിൽ ശക്‌തമായ പ്രചാരണം നടത്തിയിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് മമത ഹാട്രിക് തികക്കുകയായിരുന്നു.
അതിനിടെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ വ്യാപക അക്രമത്തിനാണ് സംസ്‌ഥാനം സാക്ഷ്യം വഹിക്കുന്നത്. അക്രമങ്ങളുടെ പശ്‌ചാത്തലത്തിൽ ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചിട്ടുണ്ട്.
Read also: യുപിയിലെ ഓക്‌സിജൻ ക്ഷാമം; കൂട്ടക്കൊലയെന്ന് അലഹബാദ് ഹൈക്കോടതി