ശ്രീകണ്‌ഠപുരം: വില്ലേജ് ഓഫിസ് ജീവനക്കാരന് എതിരെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌ത കേസിൽ ഒളിവിൽ പോയ പ്രതി അറസ്‌റ്റിൽ. ആലക്കോട് വെള്ളോറയിലെ ബിലാവിനകത്ത് അബ്‌ദുൽ ജലീലിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
2012ലാണ് കേസിനാസ്‌പദമായ സംഭവം. ചെങ്ങളായി പ്രദേശത്ത് മറ്റൊരാളുടെ സ്‌ഥലവുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കാനെത്തിയ ചുഴലി വില്ലേജ് ഓഫിസിലെ ജീവനക്കാരനെ അബ്‌ദുൽ ജലീൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌തുവെന്നാണ് കേസ്.
സംഭവശേഷം മുങ്ങിയ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 8 വർഷമായി ഇയാൾ പലയിടങ്ങളിലായി ഒളിവിലായിരുന്നെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞദിവസം വളപ്പട്ടണത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്‌ത ശേഷം ഇയാളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി.
Read also: പുള്ളിമാൻ വേട്ട: ബത്തേരിയിൽ അഞ്ചംഗ സംഘം പിടിയിൽ