മകൾക്കൊപ്പം മറ്റൊരു പെൺകുട്ടിയെ കൂടി സുമംഗലിയാക്കി മുൻ കൗൺസിലർ

By Desk Reporter, Malabar News
man sponsors wedding of woman
Ajwa Travels

കൊച്ചി: സ്വന്തം മകള്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയുടെ വിവാഹം കൂടി സർവ ചിലവുകളും ഏറ്റെടുത്ത് നടത്തി പെരുമ്പാവൂരിലെ മുന്‍ കൗണ്‍സിലര്‍ മാതൃകയായി. ആഘോഷമായി നടത്താന്‍ നിശ്‌ചയിച്ചിരുന്ന മകളുടെ വിവാഹം കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ലളിതമാക്കേണ്ടി വന്നപ്പോൾ മറ്റൊരു പെൺകുട്ടിക്ക് കൂടി വിവാഹത്തിന് സൗകര്യം ഒരുക്കി നൽകാൻ എന്‍ അശോക് കുമാര്‍ എന്ന ഈ മുൻ കൗൺസിലർ തീരുമാനിക്കുക ആയിരുന്നു.

പെരുമ്പാവൂര്‍ അരുണാലയത്തില്‍ അശോക് കുമാര്‍-സുജാത ദമ്പതിമാരുടെ മകള്‍ ഡോ. അഞ്‌ജലിയുടേയും ആലപ്പുഴ ചേപ്പാട് ഗീതാഞ്‌ജലിയില്‍ എന്‍ രാജന്റേയും ഗീതയുടേയും മകന്‍ ക്യാപ്റ്റന്‍ ഡോ. രാഹുല്‍ രാജനും തമ്മിലുള്ള വിവാഹം കുഴിപ്പിള്ളിക്കാവില്‍ നടന്നു.

ഇതേസമയം തന്നെ പെരുമ്പാവൂര്‍ പാത്തിക്കല്‍ക്കുടി വീട്ടില്‍ പരേതനായ അശോകന്റെ മകള്‍ അമൃതയും ആലുവ കോട്ടപ്പടി വീട്ടില്‍ സുദേശന്റേയും കുമാരിയുടേയും മകന്‍ അഖിലും തമ്മിലുള്ള വിവാഹം പെരുമ്പാവൂര്‍ ബസ് സ്‌റ്റാന്‍ഡിന് സമീപമുള്ള ഹാളിലും നടന്നു. അമൃതക്ക് ആവശ്യമായ ആഭരണങ്ങള്‍, വസ്‌ത്രങ്ങൾ ഉൾപ്പടെ എല്ലാ ചിലവുകളും ഏറ്റെടുത്ത് നടത്തിയത് അശോക് കുമാറാണ്. ഇരുകൂട്ടരുടേയും വിവാഹസൽക്കാരം ഒരുമിച്ച് പെരുമ്പാവൂര്‍ സീമ ഓഡിറ്റോറിയത്തില്‍ നടന്നു.

Most Read:  കൂട് ‘നെയ്യുന്ന’ ടൈലർബേർഡ്; കൗതുകം നിറച്ച് വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE