കാസർഗോഡ്: സ്‌ഥാനാർഥിത്വം പിൻവലിക്കാൻ കെ സുന്ദരക്ക് കോഴപ്പണമായി ലഭിച്ച തുകയിൽ ഒരു ലക്ഷം രൂപ കണ്ടെത്തി. പണം സൂക്ഷിക്കാൻ സുഹൃത്തിനെയാണ് സുന്ദര ഏൽപ്പിച്ചത്. ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന ഈ പണം വീണ്ടെടുക്കാൻ അന്വേഷണ സംഘം രേഖകൾ ശേഖരിച്ചു.
തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ ഫോണും ലഭിച്ചെന്നാണ് സുന്ദര അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നത്. എന്നാൽ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം സുന്ദരയിൽ നിന്ന് പിടിച്ചെടുത്ത ഫോണിന്റെ വില 9,000ൽ താഴെയാണ്. ഫോൺ വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് പോലീസ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്തിരുന്നു.
Read also: നിരോധിത പുകയില ഉൽപന്നങ്ങളുമായി 2 പേർ പിടിയിൽ