എൻസിപി ദേശീയ നേതൃത്വവുമായി മാണി സി കാപ്പന്റെ കൂടിക്കാഴ്‌ച ഇന്ന്

By Team Member, Malabar News
mani c kappan
മാണി സി കാപ്പൻ
Ajwa Travels

തിരുവനന്തപുരം : എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായും, പ്രഫുൽ പട്ടേലുമായും സംസ്‌ഥാന അധ്യക്ഷൻ ടിപി പീതാംബരനും, മാണി സി കാപ്പനും ഇന്ന് കൂടിക്കാഴ്‌ച നടത്തും. കൂടിക്കാഴ്‌ചയിൽ എൻസിപി ഇടത് മുന്നണിയിൽ തന്നെ തുടരുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം മുന്നണി മാറ്റത്തെ കുറിച്ചുള്ള അന്തിമ തീരുമാനം അറിയിക്കുമെന്ന് മാണി സി കാപ്പൻ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ തന്നെ മൽസരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മാണി സി കാപ്പൻ. ഇതേ ആവശ്യത്തിൽ ഉറച്ചുനിന്ന് കൊണ്ടായിരിക്കും അദ്ദേഹം ഇന്ന് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തുക. ഈ സാഹചര്യത്തില്‍ എന്‍സിപി നേതൃത്വത്തിന് മാണി സി കാപ്പന് ഒപ്പം നില്‍ക്കണോ, വേണ്ടയോ എന്ന് മാത്രം തീരുമാനിച്ചാല്‍ മതിയാകും. കാപ്പനൊപ്പം നിൽക്കുന്ന നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിക്കുന്നതെങ്കിൽ പാർട്ടി ഇടത് മുന്നണി വിടാനുള്ള നീക്കത്തിലേക്ക് ആയിരിക്കും പോകുക. അല്ലാത്തപക്ഷം കാപ്പനും കൂട്ടരും യുഡിഎഫിന്റെ ഭാഗമാകും.

അതേസമയം തന്നെ എകെ ശശീന്ദ്രന്‍ വിഭാഗം ദേശീയ നേതൃത്വത്തിൽ കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്. പ്രഫുൽ പട്ടേലിനെ കാണാൻ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത്, മാണി സി കാപ്പൻ യുഡിഎഫുമായി ചർച്ചകൾ നടത്തിയതിന്റെ പേരിലാണെന്ന വിശദീകരണവും അദ്ദേഹം അവിടെ വ്യക്‌തമാക്കുന്നുണ്ട്. നിലവിൽ പാർട്ടിയും ഇടത് മുന്നണിയുമായും നിലനിൽക്കുന്ന പ്രശ്‌നങ്ങളിൽ വിശദമായ ചർച്ചകൾ നടത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

Read also : ഹോസ്‌റ്റലുകളിലെ ശുചിത്വം ഉറപ്പുവരുത്താൻ ‘ഓപ്പറേഷൻ ഫിഷ്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE