മഞ്ചേശ്വരം കോഴക്കേസ്; സുനില്‍ നായിക്കിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

By Syndicated , Malabar News
Manjeswaram-bribery-case
Ajwa Travels

കാസര്‍ഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ പത്ത്മണിയോടെ കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മുന്നില്‍ ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ ചൊവ്വാഴ്‌ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ എത്തിയിരുന്നില്ല. തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കിയത്.

തിരഞ്ഞെടുപ്പില്‍ നിന്ന് പിൻമാറാൻ മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരക്ക് കൈക്കൂലി നൽകി എന്നതാണ് കേസ്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഈ കേസിൽ പ്രതിയാണ്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിന് മുന്‍പ് സുനില്‍ നായിക്ക് സുന്ദരയുടെ വീട്ടിലെത്തിയത് സംബന്ധിച്ചാകും ചോദ്യം ചെയ്യല്‍.

കെ സുന്ദരക്ക് രണ്ട്ലക്ഷം രൂപയും 15000 രൂപ വില വരുന്ന ഫോണും നല്‍കിയെന്ന ആരോപണത്തിലാണ് കേസ്. ആദ്യം ബദിയടുക്ക പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. പത്രിക പിന്‍വലിക്കാന്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തി കെ സുന്ദര കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ചിന് നേരത്തെ മൊഴി നൽകിയിരുന്നു.

ബിജെപി നേതാക്കള്‍ ലക്ഷങ്ങള്‍ നല്‍കിയത് കൊണ്ടാണ് താന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പിൻമാറിയത് എന്നായിരുന്നു കെ സുന്ദര വെളിപ്പെടുത്തിയത്. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട് ഫോണും നല്‍കി. ബിജെപി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കയ്യില്‍ പണം കൊടുത്തു എന്നായിരുന്നു വെളിപ്പെടുത്തല്‍.

പണം നല്‍കിയതില്‍ യുവ മോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിന് പങ്കുണ്ടെന്ന് വിവരത്തെ തുടര്‍ന്നാണ് ഇയാള്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്. കൊടകര കുഴല്‍പ്പണ കേസിലും സുനില്‍ നായിക്കിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. സ്‌ഥാനാർഥിക്ക് കൈക്കൂലി നല്‍കി പത്രിക പിന്‍വലിപ്പിച്ചെന്ന ആരോപണത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്‌ഥാനാർഥി ആയിരുന്ന വിവി രമേശനാണ് കാസര്‍ഗോഡ് എസ്‌പിക്ക് പരാതി നല്‍കിയത്.

Read also: മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ പ്രവർത്തകർക്കും എതിരെ ചുമത്തിയിരുന്ന കേസുകൾ പിന്‍വലിച്ച് സ്‌റ്റാലിൻ സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE