പാലക്കാട്: മണ്ണാർക്കാടും പരിസര പ്രദേശങ്ങളും വീണ്ടും പുലി ഭീതിയിൽ. മണ്ണാർക്കാട് തത്തേങ്ങലത്ത് കഴിഞ്ഞ ദിവസം വീണ്ടും പുലിയിറങ്ങി. കോഴിഫാമിലെ ഇരുന്നൂറിലധികം കോഴികളെ പുലി കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തത്തേങ്ങലത്ത് പുലിയെ കണ്ടത്.
പുലർച്ചെ നാല് മണിയോടെ ശബ്‍ദം കേട്ട് നോക്കുമ്പോൾ കോഴി ഫാമിൽ പുലിയെ കണ്ടുവെന്ന് ഫാം ഉടമ സമദ് പറഞ്ഞു. പുലിയെ നേരിൽ കണ്ടതായി പ്രദേശവാസിയായ സുധിയും പറഞ്ഞു. ഇതോടെ ഫോറസ്‌റ്റ് റേഞ്ച് ഓഫിസർ സുബൈറിന്റെ നേതൃത്വത്തിൽ സ്‌ഥലത്ത് പരിശോധന നടത്തി.
അതിനിടെ, കോഴികളെ കടിച്ചുകൊന്നത് കാട്ടുപൂച്ച ആണെന്നാണ് വനംവകുപ്പിന്റെ സംശയം. എന്നാൽ, ഈ മേഖലയിൽ പുലിയുടെ സാന്നിധ്യം ഉണ്ടെന്നും വനംവകുപ്പ് സ്‌ഥിരീകരിക്കുന്നുണ്ട്. പ്രദേശത്ത് തെരുവ് വിളക്കുകൾ സ്‌ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂട് സ്‌ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങളും വനം വകുപ്പ് ആലോചിക്കുന്നുണ്ട്.
Most Read: കേന്ദ്ര സുരക്ഷ ആവശ്യം; സ്വപ്‌ന സുരേഷിന്റെ ഹരജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും